അഭിനയത്തിന് പുറമെ തന്റെ വ്യകതിത്വം കൊണ്ടൊക്കെ കയ്യടി നേടിയിട്ടുള്ള താരമാണ് ഖുശ്‌ബു. സിനിമയ്‌ക്ക് അകത്തും പുറത്തും തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാൻ നടി മടികാണിക്കാറില്ല. അടുത്തിടെ സ്വന്തം അച്ഛനെതിരെയടക്കം ഖുശ്‌ബു നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായി മാറിയിരുന്നു. എട്ടു വയസ്സു മുതല്‍ 15 വയസ്സുവരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഖുശ്‌ബു നടത്തിയത്.
ഇപ്പോഴിതാ ബര്‍ക്ക ദത്തുമായുള്ള മറ്റൊരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ഖുശ്‌ബു പറഞ്ഞ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് അതെന്നും തന്റെ കുഴിമാടം വരെ അത് പിന്തുടരുമെന്നും ഖുശ്‌ബു പറയുന്നു. ലൈംഗികമായി പീഡിപ്പിക്കുന്നതിന് പുറമെ പതിനാറാം വയസ്സില്‍ ഒരു രാത്രിയിലെ തന്റെ റേറ്റ് 25000 ആണെന്ന് പറഞ്ഞ് നിര്‍മാതാക്കള്‍ക്ക് വില്‍ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഖുശ്‌ബു വെളിപ്പെടുത്തി.
“ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിൻതുടരും. അച്ഛൻ ഞങ്ങളെ ഉപേക്ഷിക്കുമ്ബോള്‍ എനിക്ക് 16 വയസ്സാണ് പ്രായം. ആ ദിവസം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. 13 സെപ്റ്റംബര്‍ 1986. അന്നാണ് അവസാനമായി ഞാൻ അയാളെ കണ്ടത്. അന്ന് മൂന്നാമത്തെ തെലുങ്ക് പടത്തില്‍ അഭിനയിക്കുന്നതേയുള്ളൂ ഞാൻ.
16 വയസ്സില്‍ 25000 രൂപയ്‌ക്ക് പ്രൊഡ്യൂസര്‍മാര്‍ക്ക് അയാളെന്നെ വില്‍ക്കാൻ ശ്രമിച്ചു.സൗത്തിലെ പ്രൊഡ്യൂസര്‍മാരോട്, എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞാണ് വില്‍ക്കാൻ ശ്രമിച്ചത്. പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞാണ് ഞാനിതറിഞ്ഞത്. ‘അയാള്‍ നിങ്ങളെ വിട്ടുപോയത് നന്നായി. അയാള്‍ ഇതാണ് ചെയതുകൊണ്ടിരുന്നത്’ എന്നവര്‍ പറഞ്ഞു. എനിക്ക് അയാളെ കൊല്ലാൻ തോന്നി. ഭാഗ്യത്തിന് ആരും എന്നെ ആ രീതിയില്‍ സമീപിച്ചില്ല. അവരെല്ലാം എന്നോട് ദയ കാണിച്ചു,” ഖുശ്‌ബു പറഞ്ഞു.
എന്റെ ലൊക്കേഷനുകളില്‍ എന്നും ഞാൻ സേഫായിരുന്നു. അയാള്‍ ഞങ്ങളെ വിട്ടുപോയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഞാൻ വീടു നോക്കാൻ തുടങ്ങി, അമ്മയും മൂന്നു സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയായിരുന്നെന്നും ഖുശ്‌ബു പറഞ്ഞു. തങ്ങളെ ഉപേക്ഷിച്ച് പോയ പിതാവ് പിന്നീട് താൻ സിനിമയില്‍ തിളങ്ങാൻ തുടങ്ങിയ കാലത്ത് വീണ്ടും അടുത്തുകൂടാൻ ശ്രമിച്ചിരുന്നുവെന്നും ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിച്ചതിന് ശേഷം, തിരിച്ചുവരാൻ അയാള്‍ പരമാവധി ശ്രമിച്ചു. നിരന്തരം കത്തുകള്‍ അയച്ചു. പക്ഷേ ഞങ്ങള്‍ ആ വാതില്‍ എപ്പോഴും അയാള്‍ക്ക് മുന്നില്‍ അടച്ചിട്ടു. അയാള്‍ കഴിഞ്ഞ വര്‍ഷം മരിച്ചുവെന്ന് അറിഞ്ഞു. 37 വര്‍ഷമായി ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. കര്‍മ്മ എന്നൊന്നുണ്ട്, ചെയ്തതിനുള്ളത് അനുഭവിക്കും. അദ്ദേഹത്തിന് മൂന്ന് ആണ്‍മക്കളുണ്ടായിരുന്നു, അവരാരും അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് പോയിരുന്നില്ലെന്നും ഖുശ്‌ബു പറഞ്ഞു.