മദ്യപിച്ച്‌ ബോധമില്ലാതെ പാമ്ബിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം നടത്തിയ യുവാവിന് പാമ്ബുകടിയേറ്റ് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ നിന്നുള്ള രോഹിത് ജയ്‌സ്വാള്‍ എന്ന 22 കാരൻ ആണ് മരിച്ചത്. അഹിരൗലി ഗ്രാമവാസിയാണ് ഇയാള്‍. അമിത അളവില്‍ മദ്യം കഴിച്ച ഇയാള്‍ ബോധമില്ലാതെ വഴിയില്‍ കിടന്ന പാമ്ബിനെ പിടികൂടുകയും പിന്നീട് വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏകദേശം 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രോഹിത് ജയ്‌സ്വാള്‍ പാമ്ബിനെ ഒരു കൈയില്‍ തൂക്കിയെടുത്ത് അതിനോട് വര്‍ത്തമാനം പറയുന്നതും കാണാം. ഇടയ്ക്ക് വീഡിയോയില്‍ രോഹിത് പാമ്ബിനോട് തന്നെ കൊത്താന്‍ ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. കണ്ട് നിര്‍ക്കുന്നവര്‍ അതിനെ ഉപേക്ഷിക്കാന്‍ പറയുമ്ബോള്‍ ഇയാള്‍ അവരോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടുന്നു. പിന്നീട് പാമ്ബിനോട് തന്‍റെ കൈക്ക് കൊത്താന്‍ ആവശ്യപ്പെടുന്നു. ഇതിനിടെ ഇയാള്‍ പാമ്ബിനെ തല്ലുമ്ബോള്‍ അത് താഴെ വീഴുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ANB NEWS ട്വിറ്ററില്‍ (X) പങ്കുവച്ച വീഡിയോയില്‍ വീണ് കിടന്ന പാമ്ബിനെ എടുത്ത് രോഹിത് തന്‍റെ നാക്കില്‍ നിര്‍ബന്ധിച്ച്‌ കടിപ്പിക്കുന്നതും കാണാം. പാമ്ബ് കടിക്കാതിരുന്നതിനെ തുടര്‍ന്ന് പലയാവര്‍ത്തി ഇയാള്‍ നാക്ക് നീട്ടി അതിനെ പ്രകോപിപ്പിച്ച്‌ തന്‍റെ നാക്കില്‍ കടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മരണ ശേഷം രോഹിത് ജയ്‌സ്വാളിന്‍റെ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ഏതാനും ആഴ്ചകള്‍ മുൻപ് പാമ്ബുകടിയേറ്റ മുറിവ് ചികിത്സിക്കാൻ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ യുപിക്കാരന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്നെ കടിച്ച രാജവെമ്ബാലയെ തല്ലിക്കൊന്ന് പോളിത്തീൻ ബാഗില്‍ പൊതിഞ്ഞാണ് ഇയാള്‍ ചികിത്സയ്ക്കായി എത്തിയത്. തന്‍റെ കൈയിലും കാലിലും രണ്ട് തവണ കടിച്ചതിനെ തുടര്‍ന്നാണ് പാമ്ബ് ചത്തതെന്നാണ് ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. പഞ്ചാബ് കേസരി യുപിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചത്ത പാമ്ബിന് ഏകദേശം മൂന്നടി നീളം ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക