തൃശൂര്‍ ശ്രീകേരള വര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി ആര്‍ ബിന്ദുവാണെന്നും മന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന അന്നും മന്ത്രി ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ പറഞ്ഞു.

കോളജില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ തൃശ്ശൂരിലെ സമരപ്പന്തലില്‍ എത്തിച്ച് സമരം ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ഡിസിസി തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക