കിടപ്പറ രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് സ്വന്തം ഭാര്യയെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചതായി പരാതി. ബെംഗളൂരു സ്വദേശിനിയായ 28കാരിയാണ് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ബസവനഗുഡി വനിത പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. 10 ലക്ഷം രൂപയും ഭാര്യയുടെ ശമ്ബളവും നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ ആരോപിക്കുന്നു.
2022 നവംബറിലാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ഇവര്‍ ഹണിമൂണിനായി തായ്‌ലൻഡിലേക്ക് പോയി. അവിടെ വച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും അതേ രീതിയില്‍ പെരുമാറാൻ ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്‌തു. മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചു. ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ദൃശ്യങ്ങള്‍ താനറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും ഇരയായ യുവതി പരാതിയില്‍ ആരോപിച്ചു.
വിവാഹത്തിന് മുമ്ബ് സ്വന്തമായി കണ്‍സ്ട്രക്ഷൻ കമ്ബനിയുണ്ടെന്ന് ഇയാള്‍ കള്ളം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവ് തൊഴില്‍രഹിതനാണെന്ന് അറിയുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ല. അതിനിടെ തന്‍റെ ശമ്ബളം ഭര്‍ത്താവിന്‍റെ അക്കൗണ്ടിലേക്ക് മാറ്റാനും വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ കൊണ്ടുവരാനും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറഞ്ഞു. ബസവനഗുഡി വനിത പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.