നെടുമങ്ങാട് കോടതി വളപ്പില്‍ അഭിഭാഷകനെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41) യാണ് രണ്ടംഗ സംഘം അക്രമിച്ചത്. പ്രകാശൻ്റെ തലയ്ക്ക് കമ്ബി കൊണ്ട് അടിച്ച അടിയില്‍ രണ്ട് സ്റ്റിച്ച് ഉണ്ട്. പ്രകാശിന്റെ സുഹൃത്തും അഭിഭാഷകനുമായ അഡ്വ. സജീബിൻ്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേര്‍ന്നാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോടതി വരാന്തയില്‍ വച്ച് സജീബ് വക്കീലിനെ കക്ഷിയായ ഷാജഹാൻ കഴുത്തിന് കുത്തി പിടിക്കുന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് പ്രകാശിന് നേരെയുള്ള ആക്രമണത്തിന് കാരണം എന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നു.
കോടതി ക്യാൻ്റീൻ സമീപത്ത് എത്തിയ പ്രകാശിനെയും സജീബിനെയും ഷാജഹാൻ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്ക് പറ്റിയ പ്രകാശിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഭിഭാഷകര്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അഭിഭാഷകനെ കമ്ബികൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ രണ്ട് പേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.