ആഗോള ഭീകരൻ അബ്ദുള്‍ റഹ്മാൻ മക്കിയെ പാകിസ്താനില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി . ലഷ്കര്‍-ഇ-ത്വയ്ബയുടെ നേതാവും , പാക് ഭീകരൻ ഹാഫീസ് സയീദിന്റെ ഭാര്യാ സഹോദരനുമാണ് അബ്ദുള്‍ റഹ്മാൻ മക്കി. ഈ വര്‍ഷം ജനുവരിയില്‍ യുഎൻ സുരക്ഷാ കൗണ്‍സില്‍ അബ്ദുള്‍ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അബ്ദുള്‍ റഹ്മാൻ മക്കിയ്‌ക്കായി ഐഎസ് ഐ അടക്കം തെരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്ബും കണ്ടെത്താനായില്ല .

കഴിഞ്ഞ ആഴ്ച, ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദും സമാനമായ രീതിയില്‍ കാണാതായിരുന്നു, പിന്നീട് ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖിനെയും കഴിഞ്ഞ ദിവസം അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു. അബ്ദുള്‍ റഹ്മാൻ മക്കി ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരന്മാരില്‍ ഒരാളാണ് . ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ ഏറെ നാളായി ശ്രമിക്കുകയായിരുന്നു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഎൻഎസ്‌സിയില്‍ ചൈന ആവര്‍ത്തിച്ച്‌ ഇടപെട്ടെങ്കിലും ഈ വര്‍ഷം ജനുവരിയില്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു .മക്കി എന്നറിയപ്പെടുന്ന ഹാഫീസ് അബ്ദുള്‍ റഹ്മാൻ മക്കിക്ക് ലഷ്കര്‍-ഇ-ത്വയ്ബയില്‍ ഗണ്യമായ സ്വാധീനമുണ്ട്. ലഷ്‌കറെ ത്വയിബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും ഇയാള്‍ പ്രധാന പങ്കുവഹിച്ചതായി ഇന്റലിജൻസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020-ല്‍, പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദ ഫണ്ടിംഗ് കേസില്‍ മക്കിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു .

ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ അബ്ദുള്‍ റഹ്മാൻ മക്കിയാണ് . 6 ഭീകരര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ച്‌ സുരക്ഷാ സേനയ്‌ക്ക് നേരെ വിവേചനരഹിതമായി വെടിയുതിര്‍ത്ത സംഭവത്തിനു പിന്നിലും , 2008 ജനുവരി ഒന്നിന്, രാംപൂരില്‍ ഒരു സിആര്‍പിഎഫ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിലും മക്കിയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക