മുന്‍മന്ത്രി എ.സി.മൊയ്തീന്‍ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെപ്തംബര്‍ 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡിയുടെ മൂന്നാമത്തെ നോട്ടീസ്. ഇക്കുറി ഹാജരായില്ലെങ്കില്‍ ഇഡി കടുത്ത നടപടികളിലേക്ക് കടക്കും.
രണ്ട് തവണ വ്യക്തിപരമായ അസൗകര്യമാണ് ഹാജരാകാതിരിക്കാന്‍ മൊയ്തീന്‍ കാരണമായി കാണിച്ചിരിക്കുന്നത്. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ ഇഡിയ്‌ക്ക് നിയമോപദേശം കിട്ടിയതായി അറിയുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
11നും ഹാജരായില്ലെങ്കില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പ്രതികളുടെ പട്ടികയിലേക്ക് മൊയ്തീനും എത്തും. ഈ നാലാമത് നോട്ടീസും അവഗണിച്ചാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം മൊയ്തീനെതിരെ കോടതിയില്‍ പോയി അറസ്റ്റ് വാറന്‍റ് സംഘടിപ്പിക്കാന്‍ ഇഡിയ്‌ക്ക് സാധിക്കും.