ആലുവ: ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറിയപ്പെടുന്നത് കൊക്ക് എന്ന പേരില്‍. അയല്‍വാസിയായ മാനസിക വെല്ലുവിളിയുള്ള 60 കാരിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്റ്റില്‍ രാജ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടില്‍ തന്നെ കഴിയും. കൂടാതെ സമീപത്തെ വീട്ടിലെ പശുവിനെ ലൈംഗീകമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം പെരുമ്ബാവൂരില്‍ മൊബൈല്‍ മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. ആലുവയില്‍ മുൻപ് മേസ്തിരിപ്പണിക്ക് പ്രതി എത്തിയിട്ടുണ്ട്. 18 വയസ് മുതല്‍ മകൻ മോഷണ കേസുകളില്‍ പ്രതിയാണെന്ന് ക്രിസ്റ്റിലിന്റെ അമ്മ പറയുന്നു. രാത്രി പോയാല്‍ രാവിലെയാണ് തിരികെയെത്തുക. എന്ത് ചോദിച്ചാലും മറുപടി പറയില്ലെന്ന് അമ്മ പറയുന്നു.ഉയരമുള്ള ശരീരവും ജനലിലൂടെ കയ്യിട്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പതിവും മൂലമാണ് ഇയാള്‍ കുറ്റവാളികള്‍ക്കിടയില്‍ കൊക്ക് എന്ന് അറിയപ്പെടാൻ തുടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടിയേറ്റ തൊഴിലാളികളുള്ള മേഖലയില്‍ ഇയാള്‍ ചുറ്റിക്കറങ്ങാറുണ്ട്. മോഷണം നടത്തി മോഷണ മുതല്‍ അവര്‍ക്കു തന്നെയാണ് വില്‍ക്കുകയെന്ന് പോലീസ് പറയുന്നു. എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇയാള്‍ 14 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. തോട്ടയ്ക്കാട്ടുകരയില്‍ നിന്നും കഴിഞ്ഞയാഴ്ച ഇയാള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്. അന്ന് സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക