തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ജിനേഷ് ഉള്‍പ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് അയല്‍വാസിയും സംരംഭകയുമായ ശ്രീജ അജേഷ്. ആറു വര്‍ഷം മുന്‍പുള്ള സംഭവമാണ് ശ്രീജ ചൂണ്ടിക്കാട്ടുന്നത്.

2016ലാണ് ശ്രീജയുടെ ഫോണ്‍നമ്ബര്‍ ജെനീഷ് ഒരു പോണ്‍ഗ്രൂപ്പില്‍ ഇടുകയായിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ ഫോണ്‍കോളുകളും സന്ദേശങ്ങളുമെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരനായ ജെനീഷ് തന്നെയാണ് ഫോണ്‍ നമ്ബര്‍ ഗ്രൂപ്പില്‍ ഇട്ടതെന്ന് ശ്രീജയ്ക്ക് മനസ്സിലായി. കേസ് കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും യുവാവിന്റെ അച്ഛന്‍ വന്ന് ക്ഷമ പറയുകയും പുറത്തറിഞ്ഞാല്‍ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പറഞ്ഞതിനാല്‍ പിന്മാറി. പ്രതിവിധിയായി ശ്രീജ മുന്നോട്ടുവെച്ച ആവശ്യം, അഭയയിലോ ശ്രീചിത്രാ ഹോമിലോ ഗാന്ധിഭവനിലോ 25,000 രൂപ അടച്ച്‌ സംഭാവന രസീത് ഏല്‍പിക്കണമെന്നാണ്. മകന്‍ ജയിലില്‍ കിടക്കാതിരിക്കാന്‍ അവന്റെ അച്ഛന്‍ ഈ ആവശ്യം അംഗീകരിച്ചു. ഈ രസീത് ഉള്‍പ്പെടെ ശ്രീജ ഫേസ്ബുക്കില്‍ മുമ്ബ് പങ്കുവെച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പീഡന കേസില്‍ ജിനേഷ് അറസ്റ്റിലായതിന് പിന്നാലെ ശ്രീജയുടെ ഫേസ്ബുക്ക് കുറിപ്പ്

ചില വൈരാഗ്യങ്ങള്‍. അത് ഭഗവാന്റെ മുന്നിലാണ് വെക്കുക. നീതിമാനോടൊപ്പം ഭഗവാന്‍ നിന്നിരിക്കും ഇതു പോലൊരു ഡിസംബര്‍ 6 കൊല്ലം മുന്നേ നിങ്ങള്‍ക്ക് പലര്‍ക്കും ഒന്നോര്‍ത്താല്‍ ഓര്‍മ കിട്ടും. എന്റെ ഫോണ്‍ നമ്ബര്‍ പോണ്‍ ഗ്രൂപ്പുകളില്‍ കൊണ്ടിട്ട ഒരു പാര്‍ട്ടി നേതാവിനെ കൊണ്ട് ശ്രീ ചിത്ര പൂവര്‍ ഹോമില്‍ ഞാന്‍ 25,000രൂപ അടപ്പിച്ചത്.. അന്നേനെ കൊന്നു കളയും കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞു വന്നപാര്‍ട്ടി കാരന്റെയോ പേര് പാര്‍ട്ടിയുടെയോ പേര് ഞാന്‍ പറഞ്ഞില്ല. പറയാത്തതിന്റെ കാരണം ഇവന്റെ അച്ഛന്‍ മോളെ പറ്റിപ്പോയി, മോള് പറയുന്നത് എന്തും ഞാന്‍ ചെയ്യാം, ഇത് പുറത്തു അറിഞ്ഞാല്‍ ഞങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞത് കൊണ്ടാണ്. ഇന്ന് അതേ ഡിസംബറില്‍ അവന്‍ അറസ്റ്റില്‍ ആയിരിക്കുന്നു.

ഇവനോട് കൂടുതല്‍ പറയുന്നില്ല. ഒന്നേ പറയാനുള്ളൂ. 6 കൊല്ലം മുന്നേ കഷ്ടപ്പാടും ഗതികേട്ടും കൊണ്ട് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഞാന്‍ നെട്ടോട്ടം ഓടുമ്ബോള്‍ ചേച്ചി എന്ന് തികച്ചു നി വിളിക്കാത്ത, മോനെ എന്ന് മാത്രം ഞാന്‍ വിളിച്ച എന്റെ നമ്ബര്‍ നീ പോണ്‍ ഗ്രൂപ്പില്‍ കൊണ്ടിട്ടു.. അന്ന് കാശ് പൂവര്‍ ഹോമില്‍ അടച്ചിട്ടു വന്നപ്പോ ഞാന്‍ കരണം പുകച്ചു ഒരെണ്ണം തന്നിട്ട് നിന്നോട് ഞാന്‍ പറഞ്ഞത് നിനക്ക് ഓര്‍മ്മയുണ്ടോ “നിന്റെ അമ്മ തന്നതാണ് എന്ന് കരുതിയാല്‍ മതി എന്ന്”.

എന്നിട്ടും നീ നന്നായില്ല. ഇപ്പോ നിന്റെ കുടുംബത്തിന് ആത്മഹത്യ ചെയ്യണ്ടേ??? അന്ന് ഒരു മോശം പെണ്ണായി എന്നേ മാറ്റാന്‍ നിനക്ക് തോന്നിയത് എന്ത് കൊണ്ട് എന്നെനിക്കു ഇന്നും അറിയില്ല.. കാരണം അന്ന് ഞാന്‍ നിന്നെ മോനെ എന്ന് വിളിക്കുമ്ബോള്‍ നീ എനിക്കൊരു കുഞ്ഞു കുട്ടിയായിരുന്നു.. അങ്ങനെ ഞാന്‍ കണ്ടിട്ടുള്ളൂ.അന്ന് ഞാന്‍ പറഞ്ഞു പാര്‍ട്ടി ഇവനെ ഇപ്പോ പുറത്താക്കിയില്ലെങ്കില്‍ ഇവന്‍ നാടിനു തന്നെ ഭീഷണി ആകുമെന്ന്, ഇവന്റെ അമ്മക്ക് പോലും വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല എന്ന്.പിന്നെ അന്നത്തെ എന്റെ അതേ നമ്ബര്‍ തന്നെയാണ് ഇന്നും എന്റെ പെര്‍സ്നല്‍ നമ്ബര്‍. മാറ്റിയിട്ടില്ല.. കാരണം നിന്നെ പോലെ ഒക്കെ പോലുള്ള ഊളകളുടെ കുന്തളിപ്പ് കണ്ട് പേടിച്ചു ഓടുന്നവരല്ല നട്ടെല്ലുള്ള പെണ്ണ്..അപ്പോ ഇനി ഉണ്ട ഒക്കെ sorry ചപ്പാത്തി ഒക്കെ തിന്നു കൊഴുത്തു ഇറങ്ങി വാ.. നാട്ടില്‍ ഇനിയും പെങ്കൊച്ചുങ്ങള്‍ ഉണ്ടല്ലോ. ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന കഞ്ചാവ് കുമാരാ…

2016ല്‍ ശ്രീജ എഴുതിയ കുറിപ്പ്

എനിക്ക് വിലയിടാന്‍ വന്നവന് ഞാന്‍ കൊടുത്ത പണി(സ്ത്രീകളുടെ ഫോണ്‍ നമ്ബര്‍ കാണുമ്ബോള്‍ ഉള്ള ചൊറിച്ചിലിനു ഇതേ മരുന്നുള്ളൂ)ഈ അടുത്ത ദിവസം അപരിചിതമായ നമ്ബറില്‍ നിന്ന് എനിക്കൊരു കാള്‍ വന്നു..എന്നെ അവനു കാണണം .എത്ര രൂപയ്ക്കു എന്നെ കിട്ടും എന്നതായിരുന്നു ചോദ്യം? പിന്നെ തുരുതുരെ calls ഉം മെസ്സേജുകളും തന്നെ.. ഫോണ്‍ എടുക്കാതെയായി .ഫോണ്‍ ഓഫ് ചെയ്ത് വേക്കേണ്ട അവസ്ഥയായി. ആദ്യംഒരു അന്ധാളി പ്പ് തോന്നി. പിന്നെ വന്ന നമ്ബറുകളിലൊന്നില്‍ ഞാന്‍ തിരിച്ചു വിളിച്ചു .. ഞാനെന്റെ പ്രൊഫൈല്‍ അവനെ പറഞ്ഞു മനസ്സിലാക്കി..ഇടയ്ക്കു കണക്കിന് കൊടുക്കുകയും ചെയ്തു..അപ്പോഴേക്കും അവന്‍ പേടി ച്ചു വിറച്ചു കാലു പിടിക്കാനും കരയാനും തുടങ്ങി..അവന്‍ എന്റെ നമ്ബര്‍ കിട്ടിയ വഴി പറഞ്ഞു..എന്റെ നാട്ടുകാരനായ ഒരു ” മോന്‍” എന്റെ നമ്ബര്‍ ഒരു ഗ്രൂപ്പില്‍ ഇട്ടു ..സൂപ്പര്‍ സാധനമാണ് എന്ന അടിക്കുറിപ്പോടെ.ഗ്രൂപ്പില്‍ നിന്ന് ഉടന്‍ തന്നെ എന്നെ അറിയുന്ന കുട്ടികളും ചേച്ചിയായ എന്നെ വിളിച്ചു പറഞ്ഞു.സ്ക്രീന്‍ ഷോട്ടും അയച്ചു തന്നു.എന്റെ നാട്ടുകാരനായ .എന്നെ ചേച്ചീന്നു തികച്ചു വിളിക്കാതെ .എന്നെ കാണുമ്ബോ തന്നെ ബഹുമാനിച്ചു വില്ലു പോലെ വളയുന്ന പൊന്നു മോന്‍ .കേസ് കൊടുക്കാന്‍ ഞാന്‍ തീരു മാനിച്ചു.. എങ്ങനെയോ ഇതറിഞ്ഞ് അഖിലേന്ത്യാ പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവര്‍ത്തകര്‍ എന്നെ വിളിച്ചു.

അന്നേരം ആണ് ഈ പൊന്നുമോന്‍ പാര്‍ട്ടിയുടെ ആ സ്ഥലത്തെ സെക്രട്ടറി ആണെന്ന് ഞാന്‍ അറിയുന്നത്.. ഇത്തരം സ്ത്രീലമ്ബടന്മാരേയും ആഭാസന്‍മാരേയും ആണോ പാര്‍ട്ടി നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും ഒരു സ്ത്രീയായ എന്നെ അപമാനിച്ച “പൊന്നും കുടത്തിനെ “പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നും ഞാന്‍ പറഞ്ഞു.ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ച്‌ ജീവിതം പൊരുതി നേടിയ ഒരു സ്ത്രീയാണ് ഞാന്‍. ഒരിടത്തും ഞാനെന്റെ അഭിമാനത്തേയോ സ്ത്രീത്വത്തേ യോ മുറിവേല്‍പ്പിച്ചിട്ടില്ല. ഒരുത്തനേയും ഞാനെന്റെ അഭിമാനത്തെ തൊട്ടു കളിയ്ക്കാന്‍ പോയിട്ട്. വൃത്തികെട്ട കണ്ണു കൊണ്ട് ഒന്നു നോക്കാന്‍ പോലും ഞാന്‍ അനുവദിക്കില്ല. നിയമപരമായി ഞാന്‍ മുന്നോട്ടു നീങ്ങാന്‍ ഉറപ്പിച്ചു..എന്നാല്‍ ഇന്നലെ ഈ പൊന്നുമോന്റെ അച്ഛന്‍ എന്റെ വീട്ടില്‍ വന്നു എന്നോട് ക്ഷമ പറഞ്ഞു .കാലു പിടിക്കാന്‍ പോലും ആ അച്ഛന്‍ തയ്യാറായി.. എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളുടെ അപേക്ഷ കേട്ടില്ലാന്നു വെക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല..അതുകൊണ്ട് ഞാന്‍ compromise ണ് തയ്യാറായി. എന്നാല്‍ എന്റെ സ്‌ത്രീത്വ ത്തിന് വിലയിട്ടവന് മുഖമ ടച്ചു ഒന്ന് കൊടുക്കണം എന്ന് തോന്നി ..പക്ഷെ അത് കൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം..അതിനാല്‍ ഞാന്‍ ഒരു പ്രതിവിധി കണ്ടുഎന്നെ അപമാനിക്കാന്‍ ശ്രമിച്ച പൊന്നു മോനോട് ഞാന്‍ പറഞ്ഞു. ” എന്നോട് നീ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അഭയയിലോ, ശ്രീ ചിത്ര ഹോമിലോ, ഗാന്ധിഭവനിലോ 25,000/- രൂപ ജ ….ന്‍ എന്ന നിന്റെ പേരില്‍ സംഭവന നല്‍കി രസീത് എന്നെ ഏല്‍പ്പിക്കണം .. അല്ലെങ്കില്‍ ഞാന്‍ നിയമനടപടികളുമായി മുന്നോട്ടു പോകും”

മകന്‍ ജയിലില്‍ കിടക്കാതിരിക്കാന്‍ അവന്റെ അച്ഛന്‍. മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാന്ന് കണ്ടപ്പോള്‍ എന്റെ ഡിമാന്റ് അംഗീകരിച്ചു.. “ഇന്നവന്‍ ശ്രീ ചിത്ര ഹോമില്‍ 25,000 രൂപ സംഭാവനയായി അടച്ചു.. ” ഇതു കൊണ്ടെങ്കിലും അവന്‍ നല്ല വഴി നടന്ന് നന്നായി ജീവിച്ചോട്ടെ.. എന്നു കരുതി പേര് പറഞ്ഞ് ഞാന്‍ നാണം കെടുത്തുന്നില്ല. എന്നാലും കരണം പൊട്ടിച്ച്‌ ഒന്നു കൊടുത്തു വിട്ടിട്ടുണ്ട്.. ഇതു ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു.. ഇതിന്റെ പേരില്‍ ഉഡായിപ്പുമായി ഇറങ്ങിയാല്‍ മനുഷ്യത്വം എന്നൊന്ന് ഞാനിനി കാണിക്കത്തില്ലശ്രീചിത്ര ഹോമിന് സംഭവന നല്‍കിയ 25000/- രൂപയുടെ രസീതും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നു..പാര്‍ട്ടിയില്‍ നിന്നും പൊന്നുമോനെ പുറത്താക്കി കൊണ്ടുള്ള പാര്‍ട്ടി മീറ്റിംഗിന്റെ മിനിറ്റ്സും 8 മണിക്ക് എനിക്ക് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്.

NB : നാളെ ക്കഴിഞ്ഞ് ഈ നെറികെട്ടവനെ പാര്‍ട്ടി തിരിച്ചു എടുക്കുമോ എന്നെനിക്കറിയില്ല.. അങ്ങനെയാണെങ്കില്‍ പാര്‍ട്ടിയ്‌ക്ക് ഒരിക്കലും തീരാത്ത കളങ്കമായിത്തീരുന്ന പീഡനകഥകള്‍ നമുക്ക് കേള്‍ക്കാം. അല്ലേല്‍ കാണാം.. വീടു കയറി വെട്ടുന്ന സ്വഭാവമാണത്രേ ഇവന്. ക്രിമിനല്‍ പശ്ചാത്തലവും സ്വഭാവവും ഉള്ള ഇവനെ ഇത്രയും നാള്‍ പാര്‍ട്ടി കൊണ്ടു നടന്നതു തന്നെ തീര്‍ത്തും അപഹാസ്യമാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട യുവജനപ്രസ്ഥാനങ്ങള്‍ ഇങ്ങനെ അധ:പതിക്കുന്നത് തികച്ചും ലജ്ജാവഹമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക