രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്‌നയാക്കി മര്‍ദിച്ച്‌ റോഡിലൂടെ നടത്തിയത് വിവാദത്തില്‍. പ്രതാപ്ഗഡിലെ നിചാല്‍ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് ക്രൂരത കാട്ടിയത്. യുവതി മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു ക്രൂരത. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.

ഒരു വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ മറ്റൊരാളുമായി കഴിഞ്ഞു എന്നാരോപിച്ചാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച്‌ റോഡിലൂടെ നഗ്‌നയാക്കി നടത്തിയത്. റോഡിലൂടെ നടത്തുമ്ബോഴും ഇവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികള്‍ ഒളിവിലാണ്. പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അന്വേഷണത്തിനായി പൊലീസിനെ ആറ് സംഘങ്ങളായി തിരിച്ചിട്ടുണ്ട്.അതേ സമയം ബിജെപി ഇത് ആയുധമാക്കിയിരിക്കുകയാണ്. ബലാത്സംഗത്തില്‍ രാജസ്ഥാൻ ഒന്നാം നമ്ബര്‍ സംസ്ഥാനമായിട്ടുണ്ട് എന്നുള്ള പരിഹാസവുമായി ബിജെപി രംഗി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക