ദത്തുപുത്രനുമായി കിടക്ക പങ്കിട്ട വനിതാ നേതാവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. അവിഹിത ബന്ധം ഭർത്താവ് കണ്ടുപിടിച്ചതോടെയാണ് നടപടി ഉണ്ടായത്. തായ്‌ലൻഡിലെ തീപ്പൊരി നേതാവായ നാല്‍പ്പത്തഞ്ചുകാരി പ്രപാപോണ്‍ ചോയിവാഡ്‌കോയാണ് സസ്പെൻഡുചെയ്യപ്പെട്ടത്. ഇരുപത്തിനാലുകാരനും സന്ന്യാസിയുമായ ഫ്രാ മഹായ്‌ക്കൊപ്പമാണ് ചോയിവാഡ്‌കോ അവിഹിതം പുലർത്തിയത്.

കഴിഞ്ഞവർഷം ഒരു ദേവാലയത്തില്‍ നിന്നാണ് ദമ്ബതികള്‍ ഫ്രാ മഹായെ ദത്തെടുത്തത്. അറുപത്തഞ്ചുകാരനാണ് ചോയിവാഡ്‌കോയുടെ ഭർത്താവ്. കയ്യോടെ പിടിക്കപ്പെട്ടെങ്കിലും സ്ഥലത്തുനിന്ന് സൂത്രത്തില്‍ മുങ്ങിയ ഫ്രാ മഹാ ഇപ്പോള്‍ ഒളിവിലാണ്. ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന് ചോയിവാഡ്‌കോയുടെ ഭർത്താവിന് നേരത്തേ സംശയമുണ്ടായിരുന്നു. എന്നാല്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ല. ഭർത്താവ് പറയുന്നത് വെറും ആരോപണം എന്നാണ് ചോയിവാഡ്‌കോ പറഞ്ഞിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദത്തുപുത്രനൊപ്പം പലപ്പോഴും ഏറെനേരം മുറി അടച്ചിരിക്കുന്നാണ് ഭർത്താവിന് സംശയത്തിന് ഇടനല്‍കിയത്. ചോദിക്കുമ്ബോഴൊക്കെ തങ്ങള്‍ തമാശക്കളികളില്‍ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്നും എന്തിനാണ് ഇങ്ങനെ സംശയിക്കുന്നതെന്നുമായിരുന്നു മറുപടി. കഴിഞ്ഞദിവസം ചോയിവാഡ്‌കോയെ ഫോണ്‍വിളിച്ചിട്ടും കിട്ടാതായതോടെ ഭർത്താവിന് സംശയമായി. അവിഹിതത്തിലേർപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമായതോടെ അഞ്ചുമണിക്കൂറോളം കാറോടിച്ച്‌ വീട്ടിലെത്തുകയായിരുന്നു.

പിടികൂടുമ്ബോള്‍ പൂർണ നഗ്നയായി ദത്തുപുത്രനൊപ്പം കിടക്കുകയായിരുന്നു ചോയിവാഡ്‌കോ എന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അവിഹിതം കയ്യോടെ പിടിക്കപ്പെട്ടതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നാണ് ചോയിവാഡ്‌കോയുടെ ഭർത്താവ് പറയുന്നത്. ഇത്രയും നാള്‍ ചോയിവാഡ്‌കോ തന്നെയും രാജ്യത്തെ ജനങ്ങളെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അയാള്‍ പറഞ്ഞു.സംഭവം സോഷ്യല്‍ മീഡിയില്‍ ചൂടുള്ള വാർത്തതായി. അതോടെ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം ഇടപെടുകയും സസ്പെൻഡുചെയ്യുകയുമായിരുന്നു.

അന്വേഷണം പൂർത്തിയാകുംവരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറിനില്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.മദ്ധ്യ തായ്‌ലൻഡിലെ പ്രവിശ്യയായ സുഖോത്തായിയില്‍ നിന്നുള്ള രാഷ്ട്രീയക്കാരനാണ് ചോയിവാഡ്‌കോ. കഴിഞ്ഞ വർഷം മാർച്ച്‌ മുതലാണ് ഡെമോക്രാറ്റ് പാർട്ടി അംഗമാണ്. സൗന്ദര്യം കൊണ്ടും പ്രവർത്തന മികവുകൊണ്ടും ഇവർക്ക് രാജ്യത്തും പുറത്തും നിരവധി ആരാധകരാണ് ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക