സര്‍വകലാശാലയില്‍ കാന്റീൻ ജീവനക്കാരൻ അസാധാരണമായ നിലയില്‍ കാലുകൊണ്ട് ഭക്ഷണം കുഴയ്ക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍. ഒരു വലിയ കണ്ടെയ്‌നറില്‍ നിലയുറപ്പിച്ചിരിക്കുന്ന തൊഴിലാളിയുടെ കാലുകള്‍ അതിനുള്ളിലെ ഭക്ഷണം ചവിട്ടി കുഴയ്ക്കുന്നതാണ് ദൃശ്യം. ഗ്രേവി അടിസ്ഥാനമാക്കിയുള്ള വിഭവം നിറച്ച കണ്ടെയ്‌നറിന്റെ ഉള്ളടക്കം ഒന്നുകില്‍ ഇയാള്‍ തയ്യാറാക്കുന്നു, അല്ലെങ്കില്‍ ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്നു എന്ന് വീഡിയോ കണ്ടാല്‍ മനസിലാക്കാം.
Footage of mess food being prepared at O.P Jindal Global University Sonipath, Haryana has gone viral. Students are traumatized by the video, which shows unhygienic conditions and questionable food safety practices. pic.twitter.com/aXxZ2RNHSN
— AstroHealerPritam 𝕏 🇮🇳 (@AstroHealerPrit) August 29, 2023
ഒപി ജിൻഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയുടെ (ജെ.ജി.യു.) മെസ്സിൽ നിന്നുള്ള വീഡിയോയായാണിത്. വിഷയത്തില്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍വകലാശാല ഉറപ്പ് നല്‍കി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാര്‍ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതിപ്രകാരമാണ്: “ഒരു ഭക്ഷണ സര്‍വീസ് കമ്ബനി ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഞങ്ങള്‍ അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. JGU കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ ആ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അടിയന്തര നടപടിയെന്ന നിലയില്‍, ഈ വിഷയത്തില്‍ രേഖാമൂലമുള്ള വിശദീകരണവും ഉറപ്പും ആവശ്യപ്പെട്ട് ഞങ്ങള്‍ കമ്ബനിയുടെ സിഇഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.”
തെറ്റുതിരുത്തലുകള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിനായി അടുക്കളയിലും ഡൈനിംഗ് ഏരിയകളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും രജിസ്ട്രാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥി കൗണ്‍സില്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സര്‍വ്വകലാശാലാ അധികൃതര്‍ അറിയിച്ചു, സുരക്ഷിതത്വത്തിന്റെയും ശുചിത്വത്തിന്റെയും ഏറ്റവും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പാചക സേവനങ്ങള്‍ സ്ഥാപിക്കുന്നതിന് ഭക്ഷണ-മെസ് കമ്മിറ്റിയുമായി സഹകരിക്കും.
അതിനിടെ, ഭക്ഷണത്തിന്റെ നിലവാരം കുറഞ്ഞതില്‍ നിന്ന് ഉണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ക്യാമ്ബസിനുള്ളിലെ വിദ്യാര്‍ത്ഥികള്‍ പരാതികള്‍ ഉന്നയിച്ചു.”ഞങ്ങള്‍ ഓരോ തവണ കാമ്ബസിലേക്ക് വരുമ്ബോഴും, വയറ്റിലെയും തൊണ്ടയിലെയും അണുബാധകള്‍ മൂലം വളരെയധികം വിദ്യാര്‍ത്ഥികള്‍ രോഗികളാകുന്നത് ഞങ്ങള്‍ എപ്പോഴും കാണാറുണ്ട്,” ഒരു നാലാം വര്‍ഷ വിദ്യാര്‍ത്ഥി പങ്കുവെച്ചു.