പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സാമ്ബത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ പരനാറി പ്രയോഗവുമായി സിപിഎം നേതാവ് എം.എം.മണി. വീട്ടിലിരിക്കുന്നവരെ കുറിച്ച് പറയാതെ നേര്‍ക്കുനേര്‍ ആണുങ്ങളോട് രാഷ്ട്രീയം പറയാൻ കുഴല്‍നാടൻ തയ്യാറാകണമെന്ന് മണി ആവശ്യപ്പെട്ടു. പുതുപ്പള്ളിയില്‍ പ്രചാരണത്തിനിടെ മാതൃഭൂമി ന്യൂസിനോടായിരുന്നു മണിയുടെ പ്രതികരണം.
‘വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് പറയുന്നത് മാത്യു കുഴല്‍നാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങള്‍ക്ക് പറയാൻ കൊള്ളുന്ന പണിയാണോ, വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളേയും അവരെയും ഇവരെയും പറയാതെ നേരെ നേരെ ആണുങ്ങളോട് രാഷ്ട്രീയം പറയണം. അത് ചെയ്യാതെ ഒരുമാതിരി ചെറ്റത്തരം പറഞ്ഞ് നടക്കുന്നു’ എം.എം.മണി പറഞ്ഞു.
അതേസമയം ചിന്നക്കനാലിലെ വസ്തുവുമായി ബന്ധപ്പെട്ട് ഭൂപതിവ് ചട്ടത്തിന്റെ ലംഘനമുണ്ട് എന്ന പ്രചരണങ്ങളാണ് പുറത്ത് വരുന്നത്. വിഷയത്തില്‍ താൻ സംവാദത്തിന് തയ്യാറാണെന്ന് മാത്യു കുഴല്‍നാടൻ വ്യക്തമാക്കിയിരുന്നു. വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയുമൊക്കെയായതിനാല്‍ പ്രദേശത്ത് നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎല്‍എയോ ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നു. മുതിര്‍ന്ന സിപിഎം നേതാവും മുന്മന്ത്രിയുമായുള്ള എം.എം മണിയുടെ പേരാണ് താൻ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.