മാസപ്പടി വിവാദത്തില്‍ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പാലാണ് കുഴല്‍നാടൻ ഇക്കാര്യം അറിയിച്ചത്. ‘സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകള്‍ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക് എന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും’ – എന്നാണ് മാത്യു കുഴല്‍നാടൻ കുറിച്ചിരിക്കുന്നത്.

വീണ വിജയന്‍ കരിമണല്‍ കമ്ബനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച്‌ നില്‍ക്കുകയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അതേസമയം, ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എകെ ബാലന്‍റെ വെല്ലുവിളി അദ്ദേഹം തള്ളിയിരുന്നു. എകെ ബാലൻ മുതിര്‍ന്ന നേതാവാണ്. ഞാൻ ചെറിയ ആളാണ്. പൊതു പ്രവര്‍ത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്നും ആയിരുന്നു മാത്യു പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്ന് തെളിഞ്ഞാല്‍ ബാലൻ എന്ത് ചെയ്യും. കണക്ക് പുറത്തു വിടാൻ വെല്ലുവിളിക്കുന്നു. സിപിഎം സെക്രട്ടറിയേറ്റ് ഇടപാട് സുതാര്യമാണെന്ന് പറയുന്നു. ആ ഡേറ്റില്‍ ഉള്ള ഇന്‍വോയ്സ് പുറത്തു വിടണം. കര്‍ത്തയുടെ കമ്ബനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ഐജിഎസ്ടി അടച്ചതിന്‍റെ രേഖകള്‍ പുറത്ത് വിടണം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക് എന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും…

Posted by Mathew Kuzhalnadan on Monday, 21 August 2023

നേരത്തെ, 1.72 കോടി രൂപയ്ക്ക് വീണ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ സിപിഎം പുറത്തുവിട്ടേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മാത്യു കുഴല്‍നാടന്റെ പരാതിയില്‍ ധനമന്ത്രി വിശദീകരണം നല്‍കുന്നതിനും ആലോചയുണ്ടായിരുന്നു. ഐജിഎസ്ടി അടച്ചു എന്ന നിലയില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നുണ്ടെങ്കിലും ആരും ഇതു വരെ രേഖ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് പുതിയ രേഖകളുമായി മാത്യു വീണ്ടും ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക