കല്ലമ്ബലത്ത് വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. സംഭവമറിഞ്ഞ വധുവിന്റെ മാതാപിതാക്കള്‍ മണ്ഡപത്തില്‍ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കല്ലമ്ബലം ജെ.ജെ. ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 11.25നും 12നും മദ്ധ്യേയാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ മാന്തറ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. ആറുമാസം മുമ്ബായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇന്ന് രാവിലെ മുതല്‍ ഇരുകുടുംബങ്ങളില്‍ നിന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തിനായി ഓഡിറ്റോറിയത്തിലെത്തിയിരുന്നു. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന കല്യാണപ്പെണ്ണിനെ മുഹൂര്‍ത്ത സമയമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഒളിച്ചോടിയ വിവരം അറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വധു മുങ്ങിയതറിഞ്ഞതിന് പിന്നാലെ വരന്റെയും പെണ്‍കുട്ടിയുടെയും ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെങ്കിലും സംഘര്‍ഷമുണ്ടായില്ല. ഇവര്‍ പിന്നീട് വീട്ടിലേക്ക് മടങ്ങി. ബന്ധുക്കള്‍ കല്ലമ്ബലം പൊലീസില്‍ വിവരമറിയിച്ചെങ്കിലും ഇത് സംബന്ധിച്ച്‌ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കല്യാണത്തിനായി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും പാഴായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക