കൊട്ടാരക്കര: ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇതെല്ലാം കഴിഞ്ഞ് അവസാനം നിങ്ങള്‍ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദൻ. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.
ഹിന്ദു വിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ പേടിയാണെന്നും അവര്‍ ഒട്ടും നട്ടെല്ലില്ലാത്ത ആള്‍ക്കാരായി മാറിയിരിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു. താനൊരു വിശ്വാസിയാണ്. കുറച്ച് സെൻസിറ്റീവും ആണ്. താൻ മനസ്സില്‍ കൊണ്ട് നടക്കുന്ന ദൈവം ഇല്ല, മിത്ത് ആണെന്നൊക്കെ പറയുമ്ബോള്‍ ആര്‍ക്കും ഒരു വിഷമവുമില്ല.
താൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ നമുക്കിതൊക്കെ ഒകെ ആണ്. ഈ സമൂഹത്തില്‍ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇന്ത്യയില്‍ ആര്‍ക്കും എന്ത് അഭിപ്രായവും പറയാം. പക്ഷേ ആര്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നത്, ആരാണിതൊക്കെ കേട്ടിരിക്കുന്നത് എന്ന് ചിന്തിക്കണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
മറ്റ് മതങ്ങളിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് ആരും ഒരു വാക്കു പോലും മിണ്ടില്ല. അത്തരത്തിലാവണം നിങ്ങളും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇത്തരത്തിലുളള കാര്യങ്ങള്‍ വരുമ്ബോള്‍ ഇനിയെങ്കിലും അത് വിഷമമുണ്ടാക്കി എന്നെങ്കിലും പറയാൻ കഴിയണമെന്നും നടൻ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കണം എന്നല്ല പറയുന്നത്. ഹിന്ദുക്കള്‍ അവരുടെ അവസ്ഥ മനസ്സിലാക്കണം. ഗണപതി ഇല്ല എന്നൊരാള്‍ പറയുമ്ബോള്‍ അദ്ദേഹത്തിന് വേണ്ടിയെങ്കിലും നമ്മള്‍ ശബ്ദമുയര്‍ത്തണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ആർഎസ്എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം കൂടിയാണ് ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തിയപ്പോൾ വേദിയിൽ സ്ഥാനം ഉണ്ടായിരുന്ന വ്യക്തി കൂടിയാണ് ഉണ്ണി. ഒരുപക്ഷേ ബിജെപിക്ക് വേണ്ടി പത്തനംതിട്ടയിൽ നിന്ന് പാർലമെൻറിലേക്ക് മത്സരിക്കും എന്നും അഭ്യൂഹങ്ങൾ ഉണ്ട്.