ഭാര്യയെ പ്രവാസി യുവാവ് കമ്ബിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗള്‍ഫിലായിരുന്ന തൃശൂര്‍ ചേറൂര്‍ സ്വദേശി ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്ബാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ അറിഞ്ഞത് ഭാര്യ സുലുവിന് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന വാര്‍ത്തയാണ്. ഗള്‍ഫില്‍ നിന്നും അയച്ചുകൊടുത്ത ഒരു കോടിയോളം രൂപയും ഭാര്യയുടെ പക്കലോ അക്കൗണ്ടിലോ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കമ്ബിപ്പാര ഉപയോഗിച്ച്‌ യുവതിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

അതേസമയം വീട്ടില്‍ ഭീമമായ കടവും ഉണ്ടായിരുന്നതായി ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞു. താൻ അയച്ചുകൊടുത്ത പണം എന്തു ചെയ്തു എന്ന് ചോദ്യത്തിന് കൃത്യമായ മറുപടി ഭാര്യയില്‍ നിന്നും ഉണ്ടായില്ലെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ഗള്‍ഫില്‍ നിന്ന സമയത്ത് നാട്ടിലെ ചിലരുമായി ഉണ്ണികൃഷ്ണൻ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യയുടെ ബന്ധത്തെ സംബന്ധിച്ചുള്ള നല്ല വാര്‍ത്തകള്‍ അല്ല തനിക്ക് കേള്‍ക്കാൻ കഴിഞ്ഞതെന്നും ഉണ്ണികൃഷ്ണൻ പൊലീസിനോടു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടില്‍ ഉണ്ണികൃഷ്ണൻ്റെ കുടുംബത്തിന് അയല്‍വാസികളുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മാത്രമല്ല ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് വീട് സ്ഥിതി ചെയ്തിരുന്നതും. ഉണ്ണികൃഷ്ണനും സുലുവിനും രണ്ടു മക്കളാണ്. ഇവര്‍ രണ്ടുപേരും പുറത്ത് പഠിച്ചുകൊണ്ടിരിക്കുകയാണ്. കൊലപാതകം നടക്കുന്ന സമയത്ത് വീട്ടില്‍ ദമ്ബതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണൻ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നു.

താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും കുറെയേറെ കാര്യങ്ങള്‍ തനിക്ക് പറയാനുണ്ടെന്നും ഉണ്ണികൃഷ്ണൻ പൊലീസ് സ്റ്റേഷനില്‍ എത്തിയശേഷം വ്യക്തമാക്കിയിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി. ഇൻക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക