കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം. ദേശീയപാത ചന്തപ്പുരയിലാണ് അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും. സെന്റ് തോമസ് പള്ളിക്കു സമീപമായിരുന്നു സംഭവം. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ല് പൂര്‍ണമായും തകര്‍ത്തു. കാര്‍ യാത്രികരെയും മര്‍ദിച്ചു.

ഞായറാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ മുഴുവൻ ഭീതിയിലാഴ്‌ത്തിയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ടു പത്താഴക്കാട് സ്വദേശി അസീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിനിരയായത്. പൊലീസ് എത്തും മുൻപേ ഇരുവിഭാഗവും കാറുകളുമായി കടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസീമും തൃപ്രയാര്‍ സ്വദേശികളും തമ്മില്‍ മത്സര ഓട്ടത്തെ തുടർന്ന് കാര്‍ യാത്രയ്ക്കിടെ തര്‍ക്കവും കയ്യേറ്റവും നടന്നിരുന്നു. ഇതിനു തിരിച്ചടിയായി അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി തിരിച്ച്‌ ആക്രമിക്കുകയായിരുന്നു. അക്രമത്തിനു ശേഷം കടന്നുകളഞ്ഞ സംഘത്തെ പൊലീസിനു കണ്ടെത്താനായില്ല. അസീം ഓടിച്ച കാര്‍ പത്താഴക്കാട് അപകടത്തില്‍ പെട്ടതോടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക