ആലുവയില്‍ ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അസം സ്വദേശി കസ്റ്റഡിയില്‍. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചില്‍ തുടരുകയാണ്. ബിഹാര്‍ സ്വദേശികളുടെ മകളെ ഇന്നലെ വൈകീട്ടാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.

രക്ഷിതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ഇന്നലെ മുതല്‍ താമസത്തിന് വന്ന അസം സ്വദേശിയാണ് കുട്ടിയെ കൊണ്ടുപോയത്. ഇതിനു പിന്നാലെയാണ് ഇയാളെ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തട്ടികൊണ്ടു പോയതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്യാരേജ് സ്റ്റോപ്പില്‍ നിന്നും തൃശൂര്‍ക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ കയറി പോയതായും പൊലീസിന് സൂചന ലഭിച്ചു. ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകളെയാണ് കാണാതായത്. തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക