ആയുര്‍വേദ തെറാപ്പിസ്റ്റായ യുവതി പീഡനശ്രമത്തിനിരയായ സംഭവത്തില്‍ മസാജ് പാര്‍ലര്‍ പോലീസ് അടച്ചു പൂട്ടി. എന്‍സിസി റോഡിലെ ലോട്ടസ് സ്പായാണ് സി ഐ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂട്ടിയത്. അതിനിടെ പീഡനത്തിരയായ യുവതിയും മസാജ് പാര്‍ലറിലെ മറ്റ് ജീവനക്കാരികളും താമസിക്കുന്ന വീട്ടില്‍ കൂട്ടത്തല്ലും ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപവും അരങ്ങേറി.

ഈ സംഭവത്തില്‍ ടൗണ്‍ പോലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.പീഡനക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാറാല്‍ ചെമ്ബ്ര ദേവി കൃപയില്‍ രജിലേഷ് (29), സ്പാ മാനേജര്‍ ഇടുക്കി നെടുങ്കണ്ടം വെട്ടുകാവിങ്കല്‍ അനന്ദു (26) എന്നിവരെ കോടതി റിമാന്‍ഡു ചെയ്തു.ഹിന്ദി സംസാരിക്കുന്ന ഒരു യുവതിയും പീഡനക്കേസില്‍ പ്രതിയാണ്. മസാജ് പാര്‍ലറിലെ ജീവനക്കാരി കൂടിയായ ഇവരുടെ സഹായത്തോടെയാണ് പീഡനശ്രമം എന്നാണ് റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക