എടത്വ തായങ്കരിയില്‍ ശനിയാഴ്ച പുലര്‍ച്ചെ കാര്‍ കത്തി മരിച്ചത് വാഹനത്തിന്റെ ഉടമ തന്നെയെന്ന് തിരിച്ചറിഞ്ഞു. എടത്വ മാമ്മൂട്ടില്‍ ജയിംസ് കുട്ടി ജോര്‍ജ് (49)ആണ് മരിച്ചത്. മൃതദേഹം ഏതാണ്ട് പൂര്‍ണമായി കത്തിയ നിലയിലായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജയിംസ് കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും ആധാരവും ഉള്‍പ്പെടെ കത്തിച്ചാണ് ജയിംസ് കുട്ടി ജീവനൊടുക്കിയത്.

ജയിംസ് കുട്ടിയുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടര്‍ന്ന് കമ്ബി ഇട്ടിരുന്നു. ഇത് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. കാറിനുള്ളില്‍ കയറിയ ജയിംസ് കുട്ടി പെട്രോള്‍ ഒഴിച്ച്‌ സ്വയം തീക്കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് കരുതുന്നത്. ഇയാള്‍ മദ്യപിച്ച്‌ ദിവസവും വീട്ടുകാരുമായി വഴക്കുണ്ടാക്കുമായിരുന്നു. വഴക്കിനൊടുവില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആധാരം ഉള്‍പ്പെടെ കത്തിക്കുകയാണെന്ന് കാണിച്ച്‌ ജയിംസ് കുട്ടി സുഹൃത്തിന് സന്ദേശം അയച്ചിരുനു. തായങ്കര ജെട്ടി റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് കാര്‍ കത്തുന്നത് പ്രദേശവാസിയുടെ ശ്രദ്ധയില്‍ പെട്ടത്. തീ ആളിപ്പടരുന്നത് കണ്ടപ്പോള്‍ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെയും അറിയിച്ചു. എടത്വ പൊലീസിന്റെ നിര്‍ദേശമനുസരിച്ച്‌ നാല് മണിയോടെ അഗ്നിരക്ഷാ സേന എത്തി തീയണച്ചു. കാറും കാറിലുണ്ടായിരുന്ന ആളും കത്തിനശിച്ചിരുന്നു.

ജയിംസ് കുട്ടിയുടെ സംസ്കാരം ശനിയാഴ്ച വൈകിട്ട് 5.30ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ജോയിസ് ആണ് ഭാര്യ. മക്കള്‍: ആല്‍വിൻ, അനീറ്റ. ഇരുവരും വിദ്യാര്‍ത്ഥികളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക