മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നല്കി വിളിപ്പിക്കണം. ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുന്പ് നോട്ടീസ് നല്കണമെന്നും പൊലീസിന് ഹൈക്കോടതി നിര്ദേശം നല്കി. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റർ ചെയ്യുന്നുവെന്നും നോട്ടീസ് നല്കാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഷാജൻ നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

അകാരണമായി അറസ്റ്റ് പാടില്ലെന്നും കോടതി നിര്ദേശിച്ചിട്ടുണ്ട്. തുടർന്ന് പൊലീസിനോട് എതിർസത്യവാങ്മൂലം നല്കാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സമയം അനുവദിച്ചു. ഇതുവരെ ഉള്ള കേസുകള്ക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഇനി രജിസ്റ്റർ ചെയ്യുന്ന കേസുകൾ അപ്പോൾ പരിശോധിക്കാമെന്ന് കോടതി പൊലീസിനെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശം ഷാജൻ സ്കറിയയെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ക്രൈം നംബർ ചുമത്തിയ വകുപ്പുകളുമാണ് അറിയിക്കേണ്ടത്. കേസിന്റെ വിവരങ്ങൾ അറിയിക്കാൻ ഷാജൻ സ്കറിയ ഇ മെയിൽ ഐഡി ഉൾപ്പടെയുള്ള മേൽവിലാസം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

107 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഷാജൻ സ്കറിയ ഹൈക്കോടതിയിൽ ഉയർത്തുന്ന വാദം. ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ പ്രൊസിക്യൂഷനും വ്യക്തതയില്ലായിരുന്നു. എന്നാൽ ഓരോ കേസിലും 10 ദിവസത്തെ നോട്ടീസ് നൽകുന്നത് പ്രായോഗികമല്ലെന്ന് പ്രൊസിക്യൂഷൻ ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി 10 ദിവസത്തിനകം നോട്ടീസ് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക