എക്കാലവും ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിച്ച മനുഷ്യന്‍, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കേള്‍ക്കുകയും പരിഹാരം കണ്ടെത്താനും ശ്രമിച്ച നേതാവ്. തലസ്ഥാനനഗരിയില്‍ അരനൂറ്റാണ്ടിലധികം ജീവിച്ച ജനകീയ നേതാവ്. ഒടുവില്‍ ജന്മനാട്ടിലേക്ക് അന്ത്യയാത്ര നടത്തുമ്ബോള്‍ കണ്ണീര്‍പ്പൂക്കളുമായി തലസ്ഥാനത്ത് തടിച്ചുകൂടിയത് പതിനായിരങ്ങള്‍. അനന്തപുരി വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സാക്ഷ്യം വഹിച്ചത്.

രാവിലെ 7.30 ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര 20 കിലോമീറ്ററുകള്‍ താണ്ടിയത് അഞ്ച് മണിക്കൂറുകള്‍ കൊണ്ടാണ്. മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി വാഹനം എംസി റോഡ് വഴിയാണ് കടന്നുപോകുന്നത്. പ്രത്യേകം സജ്ജീകരിച്ച കെഎസ്‌ആര്‍ടിസി ബസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം രമേശ് ചെന്നിത്തല, ഷാഫി പറമ്ബില്‍ എംഎല്‍എ, അൻവര്‍ സാദത്ത് അടക്കമുളള നേതാക്കളും അനുഗമിക്കുന്നുണ്ട്. ഇല്ലാ ഇല്ലാ മരിക്കില്ലാ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. വിലാപയാത്രയോടനുബന്ധിച്ചു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനവും തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്കും കൊണ്ടുപോകും. നാളെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ 3.30നാണ് സംസ്കാരം. ചടങ്ങില്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

പൊതുദര്‍ശനത്തോടനുബന്ധിച്ച്‌ ഇന്ന് കോട്ടയത്തെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്പൊതുദര്‍ശനത്തോടനുബന്ധിച്ച്‌ ഇന്ന് കോട്ടയത്തെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ നാളായി കാൻസര്‍ രോഗത്തിനു ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി, ഇന്നലെ പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലെ ചിൻമയ മിഷൻ ആശുപത്രിയില്‍ വച്ചായിരുന്നു മരിച്ചത്.

രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം,12 തവണയും നിയമസഭയിലേക്കുമെത്തിയത് സ്വന്തം മണ്ഡലമായ പുതുപ്പളളിയില്‍ നിന്നുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയും ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. തലസ്ഥാനം വികാരനിര്‍ഭരമായ നിമിഷങ്ങളിലൂടെയാണ് ഇന്നലെ ഉച്ച മുതല്‍ കടന്നു പോയത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ എത്തിയവര്‍ക്ക് കണ്ണീരണിയാതെ മടങ്ങാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക