എറണാകുളം: മുവാറ്റുപുഴ മേക്കടമ്ബില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിധവയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കാലടി സൗത്ത് വെള്ളാരപ്പിള്ളി അമ്മുപ്പിള്ളി സുനില്‍ രാമന്‍കുട്ടി (51)യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

പരാതികാരിയുടെ മൊബൈല്‍ഫോണ്‍ തട്ടികൊണ്ടുപോയതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ ജാമ്യം ലഭിച്ച ശേഷമാണ് ഇപ്പോഴത്തെ കുറ്റകൃത്യത്തില്‍ ഇയാള്‍ വീണ്ടും ഏര്‍പെട്ടത്. ഇപ്പോഴത്തെ കേസിന് ആസ്പദമായ സംഭവത്തിനു ശേഷം മുങ്ങിയ പ്രതി കോഴിക്കോട് ജില്ലയിലെ മുക്കം, മലപ്പുറം ജില്ലയിലെ എടപ്പാള്‍, പാലക്കാട് ജില്ലയിലെ മങ്കര എന്നിവിടങ്ങളില്‍ വ്യാജ വിലാസവും പേരും പറഞ്ഞ് ഒളിവില്‍ താമസിച്ചു വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ മുങ്ങി നടന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക