കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിപക്ഷ സമരങ്ങളിൽ ഒന്ന് നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന കെഎം മാണിക്ക് എതിരെയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയാണ് മാണിയെ തെരുവുകൾ തോറും വേട്ടയാടിയതും, മാണിയുടെ ബഡ്ജറ്റ് അവതരണം തടയാൻ നിയമസഭ തള്ളി തകർത്തതും. ഇപ്പോഴത്തെ മന്ത്രിയും ഇടതുമുന്നണി കൺവീനർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസിൽ വിചാരണ വൈകിക്കാൻ തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കേരള പോലീസ്.
ഈ സാഹചര്യത്തിൽ സിപിഎമ്മിന് ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത് മാണിക്ക് എതിരെയുള്ള നിലപാട് വ്യക്തമാക്കുന്നതാണ്. ബാർകോഴയിൽ ഉൾപ്പെടെ അഴിമതി ആരോപണ വിധേയനായ കെഎം മാണിയുടെ മകൻ ജോസ് ഇപ്പോൾ ഇടതുമുന്നണിയുടെ മാനസപുത്രനാണ്. അതുകൊണ്ടുതന്നെ മാണിക് എതിരായ സമരങ്ങളെ ന്യായീകരിക്കുക എന്നത് സിപിഎമ്മിന് ചില്ലറ കഷ്ടപ്പാട് അല്ല ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 24 ന്യൂസിൽ പി പി ചിത്തരഞ്ജൻ എംഎൽഎ നടത്തിയ ഒരു പ്രതികരണം വൈറലാകുന്നത്.
ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന നിലയിലാണ് അവതാരകനായ ഹാഷ്മിയുടെ ചോദ്യങ്ങൾക്ക് എംഎൽഎ മറുപടി പറയുന്നത്. കെഎം മാണി അഴിമതിക്കാരനായിരുന്നോ? കുട്ടിയമ്മ നോട്ട് എണ്ണിയിട്ടുണ്ടോ? എന്തെല്ലാം അവതാരകം ചോദിക്കുമ്പോൾ പരസ്പര ബന്ധമില്ലാത്ത മറുപടി പറയുന്ന എംഎൽഎയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പരിഹാസത്തിന് ഉപയോഗിക്കപ്പെടുന്നു. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.