ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രാളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിന് പിന്നാലെ തുടര്‍നടപടികളുമായി സംസ്ഥാന സര്‍ക്കാറും.മിക്ക സംസ്ഥാനങ്ങളും നികുതി കുറയ്ക്കല്‍ നടപടികളുമായി മുന്നോട്ടു പോകുകയാണ്. അതേസമയം ഇളവുകള്‍ ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് 5 രൂപയ്ക്കു പുറമെ 1.30 രൂപ കൂടി കുറയും. ആകെ കുറയുക 6.30 രൂപ. കേരളം ഈടാക്കുന്ന 30.08 % വാറ്റ് കുറയുന്നതിനാലാണിത്. ഡീസലിന് ആകെ കുറയുക 12.27 രൂപയാണ് (10പ്ലസ് ടു.27). 22.76% ആണു വാറ്റ്. ഇന്ധനവില കുതിച്ചുയരുന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നികുതി കുറയ്ക്കാനുള്ള കേന്ദ്രതീരുമാനം.ഇന്ധനവില ജിഎസ്ടിയിലുള്‍പ്പെടുത്തുന്നതിനു പകരം കേന്ദ്രനികുതി കുറയ്ക്കുകയാണു വേണ്ടതെന്നു സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രം നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം പറഞ്ഞു. ബിജെപി സംസ്ഥാനങ്ങളോട് 7 രൂപ വീതം കുറയ്ക്കാനാണ് അനൗദ്യോഗിക നിര്‍ദ്ദേശം. ഇതെത്തുടര്‍ന്ന് അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പുര്‍,സിക്കിം എന്നീ സംസ്ഥാനങ്ങള്‍ 7 രൂപ വീതം കുറച്ചു.അതേസമയം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവര്‍ധിത നികുതി കുറച്ചു.

പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച്‌ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂറും അറിയിച്ചു.ബിഹാറില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. നികുതി ഭീകരത ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി ചെറിയ തോതിലാണെങ്കിലും കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാല്‍ സംസ്ഥാന നികുതിയില്‍ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.ഇളവു പ്രഖ്യാപിക്കുന്നതിനുമുന്‍പ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു കേന്ദ്രനികുതി. എന്നാല്‍ 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്രനികുതി. ഇപ്പോള്‍ ഇളവിനു ശേഷവും പെട്രോളിന്റെ കേന്ദ്രനികുതി അതിന്റെ മൂന്നിരട്ടിയാണ്; ഡീസലിന്റേത് ആറിരട്ടിയും.രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് ഇന്ധന വില തീരുമാനിക്കുന്നതെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു കൈമാറാതെ, കേന്ദ്രം നികുതി കുത്തനെ കൂട്ടുകയായിരുന്നു. 2020 മാര്‍ച്ചിലും മേയിലുമായി പെട്രോളിനു 13.32 രൂപയും ഡീസലിന് 15.97 രൂപയുമാണ് നികുതി കൂട്ടിയത്. ഇതിനൊപ്പം സംസ്ഥാന നികുതി കൂടി ചേരുമ്ബോള്‍ അടിസ്ഥാന വിലയുടെ രണ്ടു മടങ്ങോളം കൊടുക്കേണ്ട സ്ഥിതിയായി. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനം ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ തന്നെ, ഈവര്‍ഷം മാര്‍ച്ചില്‍ 5 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ മൂന്നാഴ്ചയോളം വില കൂട്ടിയില്ല. വോട്ടെണ്ണലിനു ശേഷം വില തുടര്‍ച്ചയായി കൂട്ടുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക