എസ്എഫ്ഐ നേതാക്കളുടെ വ്യാജരേഖകളും, ബിരുദ സർട്ടിഫിക്കറ്റുകളും, എംജി സർവകലാശാലയിൽ നിന്ന് ഉപ്പിട്ട ബിരുദ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവും കേരളത്തിൽ വലിയ ചർച്ചകളാണ് ഉയർത്തിയിരിക്കുന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഭരണകക്ഷിയായ സിപിഎമ്മും ഒരുപോലെ ഈ വിഷയത്തിൽ പ്രതിരോധത്തിലാണ്. ശക്തമായ സമരങ്ങളുമായി കെഎസ്‌യുവും യൂത്ത് കോൺഗ്രസും രംഗത്തിറങ്ങിക്കഴിഞ്ഞു. പൊതുജനവികാരവും സ്വീകാര്യതയും ഈ വിഷയത്തിൽ പ്രതിപക്ഷ സംഘടനകൾക്ക് ധാരാളം ലഭിക്കുന്നുണ്ട്.

സമരമുഖത്ത് നിന്ന് അപ്രതീക്ഷിതമായി പുത്തൻ താരോദയങ്ങളും ഉയർന്നുവരുന്നു എന്നത് കോൺഗ്രസിനും യുഡിഎഫിനും വലിയ ഉണർവാണ് നൽകുന്നത്. എംജി സർവകലാശാലയിൽ സമരം ചെയ്ത കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അമ്മയ്ക്ക് വിളിച്ച പോലീസ് ഉദ്യോഗസ്ഥനെ വീറോടെ നേരിട്ട് ഇന്നലെ മാധ്യമങ്ങളിൽ നിറഞ്ഞത് കെഎസ്‌യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ആണ്. ഇതിനു പിന്നാലെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ ആൻ മാത്യു മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്ണ് തീ ആയി എന്ന് കേട്ടിട്ടുണ്ട്…. ദാ ഇപ്പോൾ കണ്ടു… ആരാണ് ഈ പുലി കുട്ടി 🥰🥰

Jobin Joby Joseph ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜೂನ್ 22, 2023

ഹൈക്കോടതി ജാമ്യം റദ്ദാക്കിയ എസ്എഫ്ഐ നേതാവ് ആർഷോയെ അറസ്റ്റ് ചെയ്യാത്ത പോലീസ് പക്ഷപാതവും കെഎസ്‌യു നേതാക്കൾക്കെതിരെ പോലീസ് നടത്തുന്ന അതിക്രമങ്ങളും, എംജി സർവകലാശാലയിൽ ബിരുദ സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിലെ യാഥാർത്ഥ്യങ്ങളും എല്ലാം ഈ പെൺകുട്ടി വളരെ കൃത്യതയോടെ കൂടിയാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിവരിക്കുന്നത്. പതിവ് രാഷ്ട്രീയ ശൈലിയിൽ നിന്ന് വ്യതിചലിച്ച് യുവജനങ്ങളുടെ ഭാഷയിൽ രൂക്ഷവും ശാന്തവുമായ പ്രതികരണം നടത്തുന്നതുകൊണ്ടുതന്നെ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഈ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പം സാധാരണക്കാരായ പൊതുവിഭാഗവും ഈ ക്ലിപ്പുകൾ പങ്കുവെക്കുന്നുണ്ട്. ഈ പ്രതികരണങ്ങൾക്ക് ലഭിച്ച സ്വീകാര്യത അതുകൊണ്ടുതന്നെ കോൺഗ്രസ് പ്രൊഫൈലുകൾ ആഘോഷിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക