തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ സ്പ്രിങ്ക്‌ളറിന്റെ മാസ്റ്റര്‍ ബ്രെയിനാണെന്ന് സ്വപ്‌ന സുരേഷ്. കേരളത്തിലെ ആളുകളുടെ ഡേറ്റാബേസ് സെയില്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ തന്നെയാണ് ഇത് തന്നോട് പറഞ്ഞിട്ടുള്ളത്. അന്ന് താന്‍ സ്‌പേസ് പാര്‍ക്ക് എന്ന പ്രൊജക്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് പിന്നില്‍ വീണാ വിജയന്‍ ആണ്. മുഖ്യമന്ത്രിയും മകളും ചേര്‍ന്ന് ശിവശങ്കറിനെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ബലിയാടാക്കി. ഇത്തരം കാര്യങ്ങള്‍ ശിവശങ്കര്‍ തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു.

താന്‍ പത്ത് വരെ പഠിച്ചില്ലെന്ന് എല്ലാവരും ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ എനിക്ക് ആരാണ് ജോലി തന്നതെന്ന് ആരും ചിന്തിക്കുന്നില്ല. ഐടിയുടെ ഹെഡ് പിഡബ്ല്യൂസിയാണ്. പിഡബ്ല്യൂസിയും വീണാ വിജയനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. വീണയുടെ കമ്ബനിയായ എക്‌സാലോജികിന് ഇതിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. പിഡബ്ല്യൂസിയെക്കൊണ്ട് തന്നെ ജോലിക്ക് എടുപ്പിച്ചതിന് ശേഷം തനിക്കെതിരെ കേസ് കൊടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ സത്യവാങ്മൂലത്തില്‍ എവിടെയും ഷാര്‍ജാ ഭരണാധികാരിക്ക് കൈക്കൂലി കൊടുത്തതായി പറയുന്നില്ല. ഷാര്‍ജയില്‍ ഐടി ഹബ്ബ് ആരംഭിക്കുന്നതിനായി മുഖ്യമന്ത്രിയും, വീണാ വിജയനും, ശിവശങ്കറും, നളിനി നെറ്റോയും, കമലയും പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ അത് നിരസിച്ചു. ഒരുപാട് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഡോക്ടറേറ്റ് ഉണ്ടെന്ന് പറയുന്നു. എന്നാല്‍ അവര്‍ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ക്ലിഫ് ഹൗസില്‍ വെച്ച്‌ നിര്‍ണായക യോഗങ്ങള്‍ നടന്നിട്ടുണ്ട്. വീണാ വിജയന്‍, കമല, മുഖ്യമന്ത്രി എന്നിവര്‍ ഷാര്‍ജ ഷെയ്ഖിന് സമ്മാനങ്ങള്‍ കൊടുക്കുന്നുണ്ട്. അതിന്റെ വീഡിയോ ഉണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക