കോണ്‍ഗ്രസില്‍ പദവികള്‍ വില്‍പനക്കുവച്ചതായി ആരോപണം. തിരുവനന്തപുരം നഗരത്തിന്റെ വിവിധിയിടങ്ങളിലാണ് ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റുകള്‍ ഫോര്‍ സെയില്‍’ എന്ന പോസ്റ്ററാണു പതിച്ചിരിക്കുന്നത്.സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പതിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍ ലേലം വിളിച്ച് വിറ്റ പാലോടന്‍ ആന്‍ഡ് പറവൂരാന്‍ കമ്ബനി തുലയട്ടെയെന്നും തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്തു തരിപ്പണമാക്കിയ പിരിവ് വീരന്‍, നാടക നടന്‍ പാലോടന്റെയും അഹങ്കാരമൂര്‍ത്തി പരവൂര്‍ രാജാവിന്റെയും നടപടിയില്‍ പ്രതിഷേധിക്കുക എന്നുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.ഡി സി സി പ്രസിഡന്റ് പാലോട് രവിക്കെതിരെയാണു തലസ്ഥാനത്ത് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് പറവൂരൻ എന്ന് അധിക്ഷേപിച്ചിരിക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസ്സംഘടനയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ പാര്‍ട്ടിയില്‍ കലാപം തലപൊക്കിയിരിക്കുകയാണ്. എ ഐ വിഭാഗങ്ങളിലെ ഗ്രൂപ്പ് മാനേജർ മാരാണ് പ്രധാനമായും കലാപ കൊടി ഉയർത്തുന്നത് എന്നാൽ ഈ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന നേതൃത്വവും കോൺഗ്രസ് ഹൈക്കമാന്റും.