യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരിഹാസവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. കാട്ടാനകളായ അരിക്കൊമ്ബന്‍ അരിയും ചക്കക്കൊമ്ബന്‍ ചക്കയും മോഷ്ടിച്ചുകൊണ്ടുപോകുന്നതും പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിക്കുകയാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം.

‘അരി ചാമ്ബാന്‍ അരിക്കൊമ്ബന്‍, ചക്ക ചാമ്ബാന്‍ ചക്കക്കൊമ്ബന്‍, കേരളം ചാമ്ബാന്‍ ഇരട്ടച്ചങ്കന്‍ എന്നൊരു ട്രോള്‍ കണ്ടു ഞാന്‍. എത്ര യാഥാര്‍ഥ്യമാണത്. അതൊരു തമാശയിലാണ് ട്രോള്‍ വന്നതെങ്കിലും യാഥാര്‍ഥ്യമല്ലേയത്? അരിക്കൊമ്ബന്‍ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്ബന്‍ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയന്‍ ഖജനാവ് അടിച്ചുകൊണ്ടുപോകുന്നു. എത്രസാമ്യം’, കെ. സുധാകരന്‍ പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലിവിലെ സമരത്തിന് സമാധാനത്തിന്റെ മുഖമാണെന്നും എല്ലായ്പ്പോഴും യു.ഡി.എഫ്. സമാധാനത്തിന്റെ പ്രവാചകന്മാരായി നില്‍ക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ‘പ്രക്ഷോഭങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. ഇത് സമാധാനത്തിന്റെ മുഖമാണ്. ഇടതുപക്ഷ സര്‍ക്കാരിനോട് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, എല്ലായ്പ്പോഴും ഐക്യജനാധിപത്യമുന്നണി സമാധാനത്തിന്റെ പ്രവാചകന്മാരായി നില്‍ക്കും എന്ന് നിങ്ങള്‍ കരുതരുത്. പ്രകോപിതരാകുന്ന ജനതയുടെ മുമ്ബില്‍, അത്തരമൊരു സമരത്തിന് നേതൃത്വം കൊടുക്കാനും ഐക്യജനാധിപത്യമുന്നണിക്ക് മടിയില്ല. ക്രമസമാധാന തകര്‍ച്ചയില്ലാതെ ഏത് അറ്റംവരെ പോകുന്ന സമരമുറയ്ക്കും ഞങ്ങള്‍ രൂപം കൊടുക്കും. ആ തീരുമാനത്തിന് മുമ്ബില്‍ നിങ്ങളെക്കൊണ്ട് മുട്ട് കുത്തിക്കുമെന്ന് പിണറായി വിജയനെ ഓര്‍മിപ്പിക്കുന്നു’, സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക