കേരള സന്ദര്‍ശനത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മോദിയുടെ സന്ദര്‍ശനം കേരളത്തില്‍ വലിയ മാറ്റത്തിനുള്ള തുടക്കമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലത്തീന്‍, ഓര്‍ത്തഡോക്സ്, സീറോ മലബാര്‍, മലങ്കര, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്നാനായ സഭകള്‍, കല്‍ദായ, ക്നാനായ കത്തോലിക്ക സഭ, ക്നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് ക്ഷണം നല്‍കിയിരിക്കുന്നത് ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്കാണ്. യുവം പരിപാടിയ്ക്കിടെയാണ് കൂടിക്കാഴ്ച നടക്കുക.പ്രധാനമന്ത്രിയുടെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിലര്‍ ബിജെപിക്കെതിരേ നെഗറ്റീവ് വാര്‍ത്തകള്‍ ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തിലുണ്ടായ മാറ്റത്തിലെ വെപ്രാളമാണ് കോണ്‍ഗ്രസും സിപിഎമ്മും കാണിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തോടെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ വലിയ രാഷ്ട്രീയ മുന്നേറ്റം കേരളത്തില്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഏപ്രില്‍ 24-നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ആദ്യദിനം കൊച്ചിയിലെ മെഗാ റോഡ് ഷോയില്‍ പങ്കെടുക്കുന്ന മോദി ഏപ്രില്‍ 25-ന് തിരുവനന്തപുരത്തുവെച്ച്‌ വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫും കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക