ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവിയ്‌ക്കെതിരെ പീഡന ആരോപണവുമായി അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അങ്കിത ദത്ത. ട്വീറ്റുകളിലൂടെയാണ് അങ്കിത ഇക്കാര്യങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്. ട്വീറ്റില്‍, തന്റെ സഹപ്രവര്‍ത്തകനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ശ്രീനിവാസനില്‍ നിന്ന് താന്‍ നേരിടുന്ന പീഡനങ്ങള്‍ ആവര്‍ത്തിച്ച്‌ പറയുന്നതിനൊപ്പം പാര്‍ട്ടി മേധാവികളെ ടാഗ് ചെയ്തിട്ടുമുണ്ട്.

ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് അങ്കിതയ്‌ക്ക് ശ്രീനിവാസില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നത് .ശ്രീനിവാസ് ബിവിക്കെതിരെ പാര്‍ട്ടി മേധാവികളോട് പരാതിപ്പെട്ടിട്ട് ആറ് മാസമായിട്ടും രാഹുല്‍ ഗാന്ധിയും മറ്റുള്ളവരും അന്വേഷണം ആരംഭിച്ചില്ലെന്നും പകരം മിണ്ടാതിരിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും അവര്‍ പറഞ്ഞു.”ഇതാണോ സുരക്ഷിത ഇടം? രാഹുല്‍ ഗാന്ധി സ്ത്രീകളെ കുറിച്ച്‌ സംസാരിക്കുന്നു,” പ്രിയങ്ക ഗാന്ധിയെ ടാഗ് ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാനൊരു വനിതാ നേതാവാണ്. എനിക്ക് ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടി വന്നാല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സ്ത്രീകളെ എങ്ങനെ പ്രോത്സാഹിപ്പിക്കും .സംഘടനയിലെ ഒരു സ്ത്രീയെ പീഡിപ്പിക്കാനും തരംതാഴ്‌ത്താനും കഴിയുന്ന തരത്തില്‍ വലിയ നേതാക്കളുടെ അനുഗ്രഹം തനിക്കുണ്ടെന്നും ശ്രീനിവാസ് കരുതുന്നു. മുന്‍ IYC പ്രസിഡന്റ് കേശവ് കുമാര്‍ ലൈംഗികമായി ഉപദ്രവിക്കുകയും #MeToo കാരണം പുറത്തുവരുകയും ചെയ്തപ്പോള്‍, അദ്ദേഹത്തെ നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായി. ഇപ്പോള്‍ ആറ് മാസമായി ശ്രീനിവാസ് മാനസികമായി ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്തിട്ടും, എന്നോട് മിണ്ടാതിരിക്കാന്‍ പറയുകയാണ് , ഒരു അന്വേഷണവും ആരംഭിച്ചിട്ടില്ല, “അങ്കിത പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക