തമിഴ്നാട്ടിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരം ഇൻസ്റ്റാഗ്രാം റീൽസിലേക്ക്. ഏറ്റവും പ്രകോപനപരവും ആയുധങ്ങളും വെച്ചും ആരാണ് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ഇടുന്നതെന്ന് മത്സരം. ഇത്തരത്തിൽ പ്രകോപനപരമായി മാരകായുധങ്ങളും സിഗരറ്റും ഉപയോഗിച്ച് റിലീസ് ചെയ്ത ഒരു പെൺകുട്ടിയെ തേടുകയാണ് തമിഴ്നാട് പോലീസ്.

ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ കത്തിയും സിഗരറ്റുമായി പെണ്‍കുട്ടി എതിര്‍ ഗുണ്ടാസംഘത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ തമന്ന എന്ന് അറിയപ്പെടുന്ന വിനോദിനിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇത്തരത്തിലുള്ള റീല്‍സ് ഇട്ടത്. പെണ്‍കുട്ടി കഞ്ചാവ് കേസിലും പ്രതിയാണെന്ന് കോയമ്ബത്തൂര്‍ പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം കോയമ്ബത്തൂര്‍ കോടതിക്ക് സമീപം ഗോകുല്‍ എന്ന യുവാവിനെ വെട്ടി കൊന്നിരുന്നു. എതിര്‍ സംഘത്തിലെ ‘കൊരങ്ങ് ശ്രീറാം’ എന്ന ആളെ ഗോകുല്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തിലെ എല്ലാവരും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണെന്ന് മനസിലായത്. അങ്ങനെയാണ് അന്വേഷണം വിനോദിനിയില്‍ ചെന്നെത്തിയത്. സൂര്യ എന്ന യുവാവുമായി സൗഹൃദത്തിലായ പെണ്‍കുട്ടി അതുവഴിയാണ് സംഘത്തിലെ മറ്റുള്ളവരെയും പരിചയപ്പെട്ടത്. സൂര്യക്കൊപ്പം കഞ്ചാവ് കടത്തിയ സംഭവത്തിലാണ് പെണ്‍കുട്ടിക്കെതിരെ കേസുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക