കൊച്ചി കേരളത്തിന്റെ ക്രൈം ക്യാപ്പിറ്റൽ ആയി മാറുകയാണ്. ഗുണ്ടാ വിളിയാട്ടവും, ലഹരി വ്യാപാരവും, മാംസ വ്യാപാരവും എല്ലാം തകൃതിയായിട്ടാണ് ഈ മെട്രോ നഗരത്തിൽ നടക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് തങ്ങളുടെ ലൈംഗിക സംതൃപ്തിക്കായി സ്ത്രീകൾക്ക് യുവാക്കളെ വാടകയ്ക്ക് എടുക്കാൻ ഉള്ള സൗകര്യവും ഈ നഗരത്തിൽ ലഭ്യമാകുന്നു എന്നതാണ്. ഇത്തരത്തിൽ 25 വയസ്സിൽ താഴെയുള്ള എന്തിനും തയ്യാറായ ആൺകുട്ടികളെ ലഭ്യമാക്കാമെന്ന് ഇടപാടുകാരി ചമഞ്ഞ് വിളിച്ച സ്ത്രീയോട് ഇടനിലക്കാരൻ വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.
ഒരു മാധ്യമപ്രവർത്തകൻ നടത്തിയ അന്വേഷണത്തിന്റെ ഫലമായിട്ടാണ് ഈ ഓഡിയോ വന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്തരത്തിൽ യുവാക്കളായ പുരുഷ വേശ്യകളുടെ സർവീസ് ഉറപ്പിക്കുവാൻ സ്ത്രീകളോട് ഈടാക്കുന്നത് പതിനായിരം മുതൽ 50000 രൂപ വരെയാണെന്ന് സംസാരത്തിൽ വ്യക്തമാകുന്നു. മണിക്കൂർ കണക്കിന് ഒരു ദിവസം മുഴുവൻ എന്ന നിലയിലും ഒരു രാത്രി എന്ന നിലയിലും എല്ലാം സമയക്രമം നിശ്ചയിച്ച് സർവീസുകൾ ലഭ്യമാക്കുന്നുണ്ടെന്നും ഓഡിയോയിൽ പറയുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് ഉള്ള മാംസ വ്യാപാരം കൊച്ചിയിൽ കൊഴുക്കുന്നുണ്ട്. ഐടി മേഖലയിൽ തൊഴിൽ ചെയ്യുന്ന വരെയാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. മസാജ് പാർലറുകളുടെ മറവിലും നഗരത്തിൽ അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ സ്ത്രീകൾക്ക് വേണ്ടി പുരുഷ വേശ്യകളെയും നഗരത്തിൽ ലഭ്യമാക്കുന്നുണ്ട് എന്ന വാർത്ത.