ഡല്‍ഹിയില്‍ വീണ്ടും ലിവ്-ഇന്‍-പാര്‍ട്ണര്‍ കൊല. മന്‍പ്രീത് എന്ന യുവാവാണ് തന്റെ പങ്കാളിയായ രേഖ റാണിയെ കൊലപ്പെടുത്തിയത്. പഞ്ചാബിലെ പട്യാലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നവംബര്‍ 30നായിരുന്നു കൊലപാതകം. കൊലയ്ക്കുശേഷം സ്വന്തം ഗ്രാമത്തിലേക്ക് കടക്കുകയായിരുന്നു ഇയാള്‍.

ടോള്‍ ഗേറ്റുകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് മന്‍പ്രീതിനെ പിടികൂടിയത്. മന്‍പ്രീത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മന്‍പ്രീതിന്റെ കുടുംബം ഡല്‍ഹിയിലെ പശ്ചിമ വിഹാറിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. വിവാഹമോചിതയായിരുന്നു കൊല്ലപ്പെട്ട രേഖ റാണി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊലപാതകം നടന്ന ദിവസം രാത്രി മന്‍പ്രീത് രേഖ റാണിയുടെ മകളെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് പോയി അമ്മയുടെ ഫോണിലേക്ക് വിളിച്ചു. എന്നാല്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. റാണിയുടെ ശരീരത്തില്‍ രണ്ട് മൂന്ന് വലിയ കുത്തേറ്റ പാടുകളും, മറ്റ് ചില മുറിവുകളും ഉണ്ടായിരുന്നു. ഒരു വിരല്‍ നഷ്ടപ്പെട്ടതായും പോലീസ് പറഞ്ഞു.

കുറ്റകൃത്യം ചെയ്യുന്നതിനുമുമ്ബ് അയാള്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു കത്തി വാങ്ങി. റാണിയുടെ മൃതദേഹം കഷണങ്ങളാക്കാന്‍ മന്‍പ്രീത് പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു.എട്ടുവര്‍ഷം മുന്‍പാണ് ഇരുവരും ഒരുമിച്ച്‌ താമസിക്കാന്‍ ആരംഭിച്ചത്. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് വാങ്ങുകയായിരുന്നുവെന്നും വീട്ടുടമ പറയുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായതോടെ പോലീസ് അടിക്കടി എത്തിയതോടെ ഉടമ്ബടി തീര്‍ന്ന ശേഷം വീട് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടു. എന്നാല്‍ വീടൊഴിയാന്‍ വിസമ്മതിച്ച ഇവര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കേസ് നടത്തുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക