പാലക്കാട്: സംസ്ഥാനത്ത് സര്‍ക്കാര്‍ ഔട്ട് ലെറ്റുകളായ ബെവ്‌കോയിലും കണ്‍സ്യൂമര്‍ ഫെഡിലും പോപ്പുലര്‍ ബ്രാന്‍ഡ് മദ്യത്തിന് ക്ഷാമം. ഹെര്‍ക്കുലീസ്, ഹണീബി, ഓള്‍ഡ് മങ്ക്, ഒ.സി.ആര്‍, എം.സി.ബി, വൈറ്റ് മിസ് ചീഫ് തുടങ്ങി സാധാരണ ബ്രാന്‍ഡുകള്‍ക്കാണ് ക്ഷാമം. വില്‍പ്പനയ്ക്കുള്ളതാകട്ടെ, തീരെ ചാത്തന്‍ ബ്രാന്‍ഡുകളും വന്‍ വിലയുള്ളവയും മാത്രം.

ഇതോടെ ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ പലയിടങ്ങളിലും വാക്കേറ്റവും പതിവാണ്. സ്പിരിറ്റിന് (ഇ.എന്‍.എ) വില വര്‍ദ്ധിച്ചതോടെ മദ്യക്കമ്ബനികള്‍ ഉല്പാദനം കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം. വാര്‍ഷിക വില്പന അനുസരിച്ച്‌ സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയതോടെ പ്രമുഖ ബ്രാന്‍ഡഡ് കമ്ബനികള്‍ സര്‍ക്കാര്‍ ഔട്ട് ലെറ്റുകള്‍ക്ക് മദ്യം കൊടുക്കാത്തത് പ്രതിസന്ധി ഇരട്ടിയാക്കി. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും സ്പിരിറ്റ് എത്തുന്നത്. സ്പിരിറ്റ് വരവ് കുറഞ്ഞതോടെ ചെറുകിട കമ്ബനികള്‍ ഉല്പാദനം 60 ശതമാനത്തോളം കുറച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ, വില കുറഞ്ഞ മദ്യത്തിന് ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ മാസങ്ങളായി ക്ഷാമം നേരിടുകയാണ്. അര ലിറ്ററിനു ശരാശരി 400 500 രൂപ വരെയുള്ള ബ്രാന്‍ഡുകളാണ് ഇല്ലാത്തത്. 180 230 രൂപ വില വരുന്ന ക്വാര്‍ട്ടര്‍ മദ്യം ഔട്ട് ലെറ്റില്‍ എത്തിയിട്ട് അഞ്ചുമാസമായെന്നാണ് ആധികൃതര്‍ പറയുന്നത്.

ജവാനും ഇല്ല

സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാനും ഔട്‌ലെറ്റുകളില്‍ എത്തുന്നില്ല. പ്രീമിയം ഇനത്തിലെ കുറഞ്ഞ ബ്രാന്‍ഡിന് പോലും ലിറ്ററിന് 1000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ബവ്‌കോ ഔട്‌ലെറ്റുകളില്‍ മാത്രമല്ല ബാറുകളിലും വില കുറഞ്ഞ മദ്യം കിട്ടാനില്ല. അതേ സമയം ഷോപ്പുകളില്‍ കെട്ടിക്കിടന്ന പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പന കൂടി. ഇതിലൂടെ കോര്‍പറേഷന്റെ വരുമാനം വര്‍ദ്ധിച്ചെന്നാണ് അധികൃതരുടെ വിശദീകരണം.

പ്രതിസന്ധി രൂക്ഷം

മദ്യ കമ്ബനികള്‍ പോപ്പുലര്‍ ബ്രാന്‍ഡുകള്‍ നല്‍കാതായിട്ട് മാസങ്ങളായി. ഗോഡൗണുകളില്‍ സ്റ്റോക്ക് ചെയ്ത മദ്യം തീര്‍തോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സാധനമില്ലായ്മയ്ക്ക് പുറമേ വാക്കേറ്റവും ബഹളവും കാരണം പല ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണിപ്പോഴെന്ന് ബിവറേജസ് ജീവനക്കാര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക