ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീനക്ക് കാലിടറി. ലോകമെമ്ബാടുമുള്ള മെസ്സി ആരാധകരെ നിരാശരാക്കി അര്‍ജന്റീനയെ സഊദി അറേബ്യ 2-1ന് പരാജയപ്പെടുത്തി. കളിയുടെ രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടിയാണ് സഊദി അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. 48-ാം മിനിറ്റിലാണ് അര്‍ജന്റീനയെ വിറപ്പിച്ച സൗദി താരം സാലിഹ് അല്‍ ശെഹ്രിയുടെ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ അര്‍ജന്റീനയായിരുന്നു മുമ്ബില്‍. ലയണല്‍ മെസ്സി നേടിയ പെനാല്‍ട്ടി ഗോളിലൂടെയാണ് ടീം മുമ്ബിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക