കൊച്ചിയില്‍ മോ‍‍ഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്തെന്ന കേസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ ലഹരിയിടപാടുകള്‍ നടന്നതു സ്ഥിരീകരിക്കാന്‍ പൊലീസിനു പുറമേ എക്സൈസും അന്വേഷണം ആരംഭിച്ചു. മദ്യം വിളമ്ബാന്‍ യുവതികളെ നിര്‍ത്തിയത് ഉള്‍പ്പെടെ ഹോട്ടലിനെതിരെ 6 കേസുകളാണ് ഒരു വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്‌തത്.

ബാറിന്റെ ഉദ്ഘാടനത്തിനാണു മദ്യം വിളമ്ബാന്‍ യുവതികളെ നിയോഗിച്ചത്. അനുവദനീയ സമയം കഴിഞ്ഞ് മദ്യം നല്‍കിയതിനും സ്റ്റോക്കിലെ പൊരുത്തക്കേടുകള്‍ക്കുമായിരുന്നു മറ്റു നടപടികള്‍. കുടിക്കാന്‍ നല്‍കിയ ബീയറില്‍ പ്രതികള്‍ എന്തോ കലര്‍ത്തിയതായി സംശയമുണ്ടെന്നും അതു കുടിച്ചതോടെ ശരീരം തളര്‍ന്നതായും അതിജീവിത മൊഴി നല്‍കിയിരുന്നു. ലഹരിമരുന്നിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ വേണ്ടി റാപ്പിഡ് ടെ‌സ്റ്റ് നടത്തിയെങ്കിലും ലഹരി‌മരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞി‌ല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക