ദുബായ്: കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ നാലു പേര്‍ ചേര്‍ന്ന് രക്ഷിച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന് ഇവര്‍ രക്ഷിച്ച പൂച്ച വീണ്ടും വൈറലായിരിക്കുകയാണ്. യുഎഇ ഭരണാധികാരികള്‍ക്കിടയില്‍ ഇരിക്കുന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും തമ്മില്‍ സംസാരിക്കുന്നതിനിടെയിലാണ് പൂച്ചയുടെ രാജകീയമായ ഇരിപ്പ് ശ്രദ്ധ നേടുന്നത്.

2021 ഓഗസ്റ്റില്‍ നാലു പേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലിയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷിക്കുകയായിരുന്നു. അന്ന് പൂച്ചയെ രക്ഷിച്ച നാലു പേരെയും യുഎഇ ദുബായ് ഭരണാധികാരി സമ്മാനം നല്‍കി ആദരിച്ചിരുന്നു. ഇതില്‍ രണ്ടു മലയാളികളും ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്ന് രക്ഷിച്ച പൂച്ചയെയും അതിന്റെ കുഞ്ഞിനെയും ഇന്നും ഷെയ്ഖ് മുഹമ്മദ് പരിപാലിക്കുന്നു. രക്ഷിച്ച ഉടനെ തന്നെ ഗര്‍ഭിണിയായ പൂച്ചയെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഓഫിസ് അധികൃതര്‍ എത്തി ഏറ്റെടുത്തിരുന്നു. ആര്‍ടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന്‍ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവരാണ് അന്നു പൂച്ചയെ രക്ഷിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക