തിരുവനന്തപുരം മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസിൽ മലയിന്‍കീഴ് സ്വദേശിയായ യുവാവിനെ കസ്റ്റഡയിലെടുത്ത് ചോദ്യംചെയ്യുന്നു. ഒരു മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിന്റെ ഡ്രൈവറെയാണ് ചോദ്യംചെയ്യുന്നത്. യുവതിയെ ആക്രമിച്ചയാളും കുറവൻകോണത്ത് വീട്ടിൽ കയറിയ ആളും ഒന്നു തന്നെ എന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
യുവതിക്കെതിരെ മ്യൂസിയം പരിസരത്തു വച്ച് ആക്രമണമുണ്ടായി ഏഴാം ദിവസമാണ് വഴിത്തിരിവ്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു യുവതിയെ അജ്ഞാതൻ ആക്രമിച്ചത്. അന്നേ ദിവസം രാത്രി കുറവൻകോണത്തെ വീട്ടിലും അജ്ഞാതൻ എത്തി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇരുവരും ഒരാൾ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ട പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും രണ്ടു പേർ എന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയാന്വേഷണത്തിന്റെയും ഒടുവിൽ രണ്ടു പേരും ഒരാൾ എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തുകയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക