ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഗായിക രഞ്ജിനി ജോസ്. തന്റെയും അവതാരക രഞ്ജിനി ഹരിദാസിന്റെയും സൗഹൃദത്തെ മോശമായി ചിത്രീകരിച്ചുള്ള വാര്‍ത്തകളോടാണ് ഗായിക സോഷ്യമീഡിയയില്‍ പങ്കുവച്ച്‌ വിഡിയോയില്‍ പ്രതികരിച്ചിരിക്കുന്നത്. സൗഹൃതദിനവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും വിവാഹത്തെക്കുറിച്ചുള്ള നിലപാട് തുറന്നുപറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ഇവര്‍ ലെസ്ബിയന്‍ കപ്പിള്‍സ് ആണെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവരികയായിരുന്നു.

ഇതിനെതിരെയാണ് രഞ്ജിനി ജോസ് രംഗത്തെത്തിയത്. താരങ്ങളെക്കുറിച്ച്‌ എന്തും പറയാം, എഴുതാം എന്ന് ചിന്തിക്കുന്നതില്‍ മാറ്റമുണ്ടാകണമെന്നും തീര്‍ച്ചയായും ഇതിനൊരു നിയമമുണ്ടാകണമെന്നും രഞ്ജിനി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രഞ്ജിനിയുടെ വാക്കുകള്‍

നമ്മളൊക്കെ മനുഷ്യരാണ്. എല്ലാവരുടെയും ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുള്ള സമയമാണ്. അതിനിടയ്ക്ക് ഒരു ബന്ധവുമില്ലാതെ ഒരു കാര്യവുമില്ലാതെ നമ്മളെക്കുറിച്ച്‌ ഇല്ലാക്കഥകള്‍ വരുന്നത്. ശരിയാണ് വായിക്കുന്നവര്‍ക്ക് ഇതൊരു രസമാണ്. കാരണം സെലിബ്രിറ്റികളെക്കുറിച്ച്‌ എന്തെങ്കിലും വൃത്തികേട് പറയുന്നത് ഒരു രസമുള്ള കാര്യമാണ്.

പക്ഷെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, എല്ലാവരും മനുഷ്യരാണ്. ഞാന്‍ എന്റെ സ്വകാര്യ ജീവിതം ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമില്‍ പറയുകയോ ഒന്നും ഇന്നേവരെ ചെയ്യാത്ത ഒരാളാണ്. എന്തിനാണ് കുറച്ച്‌ മാസങ്ങളായി ഇങ്ങനെ ടാര്‍ഗെറ്റ് ചെയ്യുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല. ഒന്നുരണ്ടുപ്രാവശ്യം നമ്മള്‍ വിട്ടുകളയും. പക്ഷെ വീണ്ടും ടാര്‍ഗറ്റ് ചെയ്യുമ്ബോല്‍ നമ്മള്‍ മനുഷ്യരാണ്.

ഒരു ആണിന്റെ കൂടെ ഫോട്ടോ ഇടുമ്ബോഴും അവന്‍ ഒരു ബര്‍ത്ത്‌ഡേ പോസ്റ്റില്‍ എന്നെ ടാഗ് ചെയ്യുമ്ബോഴും ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുവാണെന്നും അല്ല അതിനര്‍ത്ഥം. അത് വിട്ടിട്ട് എന്റെ സ്വന്തം ചേച്ചി എന്ന് കരുതുന്ന ഒരു വ്യക്തിയുടെ കൂടെ സൗഹൃദ ദിനത്തില്‍ വന്ന ഒരു അഭിമുഖത്തില്‍, നിങ്ങള്‍ ഇനി വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് അവള്‍ ആരെയെങ്കിലും വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ഞാന്‍ വേറെ വെല്ലവരെയും വിവാഹം കഴിക്കുന്നതിനെപ്പറ്റിയും ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹത്തെപ്പറ്റിയുള്ള നിലപാടാണ് പറഞ്ഞത്. ഉടനെ ഞങ്ങള്‍ രണ്ടുപേരും വിവാഹം തമ്മില്‍ വിവാഹം കഴിക്കുന്നു എന്നാക്കി അത്. എന്നിട്ട് സിനിലൈഫ് എന്ന മഞ്ഞപത്രത്തില്‍ ഞങ്ങള്‍ ലെസ്ബിയന്‍സ് എന്ന തരത്തില്‍ കണ്ടന്റും.

ഈ ഹോമോസെക്ഷ്വാലിറ്റിയും ലെസ്ബിയനിസവുമൊക്കെ കേരളത്തില്‍ വളരെ പുതിയതായി വന്ന കണ്‍സെപ്റ്റ് ആയതുകൊണ്ട് കണ്ടിടത്ത് മുഴുവന്‍ അത് വാരിവിതറുവാണോ? വൃത്തികേട് എഴുതുന്നതിന് ഒരു പരിധി ഇല്ലേ?. തീര്‍ച്ചയായും ഇതിനൊരു നിയമമുണ്ടാകണം. കാരണം ഒരുപാട് താരങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. പക്ഷെ പ്രതികരിച്ചുകഴിഞ്ഞാല്‍ ഇത് കൂടുതല്‍ ആളിക്കത്തും എന്നോര്‍ത്ത് മിണ്ടാതിരിക്കുന്നതാണ്. എനിക്ക് ഇത്രയും വൃത്തികേട് എഴുതുന്നതിനേക്കാള്‍ വലുതല്ല ഇതിനോട് പ്രതികരിക്കുന്നത്. നാട്ടുകാര്‍ക്കെങ്കിലും കുറച്ച്‌ വിവരമുണ്ടാകണ്ടേ?. നിങ്ങള്‍ക്ക് എന്താണ് ഇതില്‍ നിന്ന് കിട്ടുന്നത്. ആളുകളെ ഇങ്ങനെ മാനസികമായി ചൂഷണം ചെയ്യുന്നത് നിങ്ങളുടെ നേര്‍ക്കാണെങ്കില്‍ നിങ്ങള്‍ക്ക് വിഷമമാകില്ലേ? അതുപോലെ തന്നെയല്ലേ ഞങ്ങളും. എന്തുകൊണ്ടാണ് ആ സമത്വം കാണാത്തത്. ഇതാണോ കേരളത്തിന്റെ സംസ്‌കാരം?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക