വിഷ്ണുപ്രിയ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖം. പോകുന്ന വഴിയിൽ സൗഹൃദങ്ങൾ കാണിച്ചേ പോകാറുള്ളൂ എന്ന് 62 വയസ്സുള്ള കാർത്യായനി എന്ന മുത്തശ്ശി പറഞ്ഞു. എല്ലാവരോടും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച പെൺകുട്ടിക്ക് സംഭവിച്ച ദുരന്തം നാടിനെ ആകെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്. പാനൂരിലെ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്ന വിഷ്ണുപ്രിയ സോഷ്യൽ മീഡിയയിലും സജീവമായിരുന്നു.

വിഷ്ണു പ്രിയയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ അവരുടെ സുഹൃത്തുക്കളിൽ പലരും വിഷ്ണു പ്രിയയുടെ ഇൻസ്റ്റാഗ്രാം റീലുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വിഷ്ണുപ്രിയയുടെ ആ റീലുകൾ കാഴ്ചക്കാരെ ആകെ നൊമ്പരപ്പെടുത്തുകയാണ്. വിഷ്ണു പ്രിയ പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയായ ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ കണ്ടെത്തി. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷ്ണുപ്രിയയ്ക്ക് ശ്യാംജിത്തുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ വഴക്കായി. ഇതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. പെൺകുട്ടിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിൽ ആരുമില്ലെന്നറിഞ്ഞ് മുറിയിലേക്ക് അതിക്രമിച്ച് കയറിയ ശ്യാംജിത്തുമായി പെൺകുട്ടി വഴക്കിട്ടു. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക