ഭർത്താവ് ഫോണ്‍ വാങ്ങി വെച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ഭിലായില്‍ ആണ് സംഭവം. സദാസമയവും ഇൻസ്റ്റഗ്രാമില്‍ സമയം കളയുന്നുവെന്ന് ആരാപിച്ച്‌ ഭർത്താവ് ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.

നിർമ്മാണ തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിന്‍റെ ഭാര്യ രചന സാഹുവാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചത്.മരിക്കുന്ന ദിവസം രാവിലെ ഭൂപേന്ദ്രയും ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. ഭാര്യ വീട്ടുജോലികളെടുക്കുന്നില്ലെന്നും മകളെ നോക്കുന്നില്ലെന്നും പറഞ്ഞ് ഭൂപേന്ദ്ര രചനയെ വഴക്ക് പറഞ്ഞു. പിന്നാലെ രചനയുടെ മൊബൈല്‍ ഫോണും പിടിച്ച്‌ വാങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നും ഫോണ്‍ നോക്കുന്നത് കൊണ്ട് വീട്ടു ജോലി പോലും നടന്ന് പോകുന്നില്ലെന്നും അതുകൊണ്ടാണ് ഫോണ്‍ പിടിച്ച്‌ വച്ചതെന്നും ഭൂപേന്ദ്ര പറഞ്ഞു. ആറ് വർഷം മുമ്ബാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് 5 വയസുള്ള ഒരു മകളുണ്ട്. ഭൂ

പേന്ദ്ര ജോലിക്കു പോയ നേരമാണ് സംഭവം. ഉടൻ തന്നെ ഭൂപേന്ദ്രക്ക് ഒരു ഫോണ്‍ വന്നു, ഭാര്യ വാതില്‍ തുറക്കുന്നില്ലെന്നും ആത്മഹത്യ ചെയ്തതായും. സംഭവം അറിഞ്ഞ് ഓടിയെത്തിയപ്പോഴേക്കും യുവതി ജീവനൊടുക്കിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക