കോണ്‍ഗ്രസിന്‍റ പുതിയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ഖര്‍ഗെക്ക് ഇതിനകം 3000 വോട്ട് കിട്ടി. ശശി തരൂരിന് 400 വോട്ട് കിട്ടി. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ഖര്‍ഗെ ഏതാണ്ട് 7000 -8000 വോട്ടുകള്‍ നേടി വിജയിക്കും. ശശി തരൂര്‍ ആയിരം വോട്ടുകള്‍ വരെ നേടിയേക്കും എന്ന് വിലയിരുത്തപ്പടുന്നു. വിജയം ഉറപ്പായതോടെ ഖര്‍ഗെ ക്യാംപ് ആഘോഷം തുടങ്ങിക്കഴിഞ്ഞു.

68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്ത‍‍ര്‍പ്രദേശിലെ വോട്ടുകളെ സംബന്ധിച്ച ശശി തരൂരിന്റെ പരാതി കോണ്‍​ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തള്ളി. യുപിയിലെ വോട്ടുകള്‍ അവസാനം എണ്ണണമെന്നായിരുന്നു തരൂരിന്‍റെ ആവശ്യം.എന്നാല്‍ എല്ലാ ബാലററുകളും കൂട്ടിക്കലര്‍ത്തിയാണ് വോട്ട് എണ്ണുന്നത്.

മല്ലികാര്‍ജ്ജുന ഖര്‍​ഗയുടെ വീട്ടില്‍‌ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. രാവിലെ നേതാക്കള്‍ എത്തി ഖര്‍ഗെയെ കണ്ടിരുന്നു. വീട്ടില്‍ ആഘോഷത്തിനായി ഒരുക്കങ്ങള്‍ തുടങ്ങി. വീടിന് മുന്നില്‍ അധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക