ഇലന്തൂരില്‍ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്‍റെ മൃതദേഹത്തില്‍ നിന്ന് വാരിയെല്ലിന്റെ മുന്‍ഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയില്‍ ആയിരുന്നു. പത്മയുടെ ലൈംഗികാവയവം ഭഗവല്‍ സിംഗ് ഭക്ഷിച്ചത് യുവത്വം നിലനിര്‍ത്താണെന്നും ലൈല പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം കേരളത്തെ ഞെട്ടിച്ച നരബലിയ്ക്ക് പത്മയെ എത്തിക്കാന്‍ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്ക്ക് വാഗ്‌ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി. പതിനയ്യായിരം രൂപ മുന്‍കൂറായി ഇലന്തൂരിലെ ഭഗവല്‍സിംഗ് -ലൈല ദമ്ബതികളില്‍ നിന്ന് ഷാഫി വാങ്ങി. റോസ്‌ലിനെ എത്തിക്കാന്‍ എത്ര രൂപ കൈപ്പറ്റിയെന്ന് വ്യക്തമല്ല. പത്മയെ കാണാതായ സെപ്തംബര്‍ 26 നു രാവിലെ 9.53നു കൊച്ചിയിലെ ഷാഫിയുടെ ഹോട്ടലിലേക്ക് എത്തുന്ന നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തു വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ചോദ്യം ചെയ്ത വിട്ടയച്ച ഷാഫിയെ ഈ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പുത്തന്‍കുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസ് ഉള്‍പ്പെടെ ഷാഫിക്കെതിരെ ഇതുവരെ എട്ടു കേസുകള്‍ ആണ് ഉള്ളത്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഇടനിലക്കാരാനാണ് ഷാഫി. വ്യാജഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കാന്‍ സുഹൃത്തുക്കളുടെ സഹായം ലഭിച്ചെന്ന നിഗമനത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യും.

ഭഗവല്‍സിംഗ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവരെ എറണാകുളം ജുഡീഷ്യല്‍ ഫാസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പത്തുമണിയ്ക്ക് ഹാജരാക്കും. ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടുപരിസരത്തു നിന്ന് ഇന്നലെ പുറത്തെടുത്ത ശരീരഭാഗങ്ങളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. ഇലന്തൂരിലെ വീട്ടില്‍ പൊലീസിന്റെയും ഫൊറന്‍സിക് സംഘത്തിനെയും പരിശോധന തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക