വയനാട്: മീനങ്ങാടി മൈലമ്ബാടിയില്‍ വീണ്ടും കടുവ ഇറങ്ങി. പ്രദേശത്ത് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൂളക്കടവ് സ്വദേശി ബാലന്‍റെ പശുവിനെ കാണാതായി. മേഖലയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ബുധനാഴ്ച കടുവയിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളിലാണ് കടുവ ഒളിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനം വകുപ്പ് ഉടന്‍ കാട് വെട്ടിത്തെളിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ കൂട് സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി വിവിധയിടങ്ങള‍ില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. കടുവയുടെ പ്രായം, ആരോഗ്യം എന്നിവ മനസിലാക്കിയതിന് ശേഷമാകും കൂട് സ്ഥാപിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം കൊളഗപ്പാറയില്‍ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ കാണാതായിരുന്നു. കടുവ കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. മേപ്പാടിയിലും വന്യമൃ​ഗ ശല്ല്യമുണ്ട്. മേപ്പാടി ചുളിക്കയില്‍ പനങ്ങാടന്‍ വീട്ടില്‍ ഇബ്രാഹിമിന്‍റെ എട്ടു മാസം ഗര്‍ഭിണിയായ പശുവിനെ വന്യമൃഗം അക്രമിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഇബ്രാഹിമിന്റെ പശുവിനെ വന്യമൃ​ഗം കൊല്ലുന്നത്. ചുളിക്കയിലും വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക