തൃശൂര്‍: കുന്നംകുളം തുവനൂരില്‍ നാലു വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ശരീരത്തിലും അടിക്കുകയായിരുന്നു. രണ്ടാനച്ഛനായ പ്രസാദാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ശരീരമാസകലം ഗുരുതര പരുക്കുകളേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സംഭവത്തില്‍ രണ്ടാനച്ഛനെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി പൊലീസിന് നിര്‍ദേശം നല്‍കി. കുന്നംകുളം കേച്ചേരി തുവനൂരില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. രാത്രിയില്‍ കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞായിരുന്നു രണ്ടാനച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ കുട്ടിയെ ആശുപ്രത്രിയിലെത്തി സന്ദര്‍ശിച്ചു. കുട്ടിയുടെ ശരീരത്തില്‍ പഴക്കമുള്ള മുറിവുകള്‍ ഉള്ളതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ടാനച്ഛന്‍ കുട്ടിയെ ഇതിനു മുന്‍പും ഇത്തരത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ടാകാം എന്നാണ് അനുമാനം. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരം കുന്നംകുളം പൊലീസ് സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക