കോട്ടയം : പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് സിനിമ കടുവയ്ക്ക് ടിക്കറ്റ് കിട്ടിയില്ല എന്ന് ആരോപിച്ച് ഏറ്റുമാനൂർ സ്വദേശികളായി യുവതിയും യുവാവും തീയേറ്ററിന് മുന്നിൽ കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫസ്റ്റ് ഷോയ്ക്കായി തിയേറ്ററിലെത്തിയ യുവതിയും യുവാവും യുവാവുമാണ് തിയേറ്ററിനു മുന്നിൽ ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സംഭവങ്ങൾ.

ഫസ്റ്റ് ഷോയ്ക്കായാണ് ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവും തിയറ്ററിൽ എത്തിയത്. ഇരുവരും മദ്യ ലഹരിയിലായിരുന്നു. തീയറ്ററിൽ എത്തിയ ഇരുവരും സെക്യൂരിറ്റി ജീവനക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ , ടിക്കറ്റ് ഇല്ലന്നും ചിത്രം ഹൗസ് ഫുൾ ആണ് എന്നും തീയറ്റർ ജീവനക്കാരൻ പറഞ്ഞു. ഇതോടെ ക്ഷുഭിതരായ യുവതിയും യുവാവും ജീവനക്കാരോട് തട്ടിക്കയറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന്, ഇരുവരും ചേർന്ന് തീയറ്ററിന് മുന്നിൽ ചെന്നിരിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവം പറഞ്ഞു തിയേറ്റർ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് ഇരുവരെയും പോലീസ് സംഘം വിളിച്ചുവരുത്തുകയും സംസാരിക്കുകയും ചെയ്തു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ നാളെ തീയേറ്ററിൽ എത്തിയാൽ ടിക്കറ്റ് എടുത്തു നൽകാമെന്ന് ഉറപ്പ് നൽകിയശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക