കിയ മോട്ടോഴ്‌സ് ഇന്ത്യ അതിന്റെ വാഹന ശ്രേണിയില്‍ വിജയക്കുതിപ്പിലാണ്. സെല്‍റ്റോസ് എസ്‌യുവിയില്‍ തുടങ്ങി, സോനെറ്റിന്റെ സബ്-4 മീറ്റര്‍ എസ്‌യുവിയുമായി കമ്ബനി വിജയം തുടരുന്നു. ഇപ്പോള്‍, കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് കാരന്‍സ് എംയുവിയിലൂടെ വിജയം ആവര്‍ത്തിച്ചിരിക്കുന്നു.

2022 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ അനുസരിച്ച്‌, ഇന്ത്യയില്‍ 7,895 യൂണിറ്റ് കാരന്‍സുകള്‍ കിയ വിറ്റു. ഇതോടെ കഴിഞ്ഞ മാസം 6,795 യൂണിറ്റുകള്‍ വിറ്റ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ മറികടന്നതായി ഫിനാന്‍ഷ്യല്‍ എക്സപ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജൂണില്‍ കിയ കാരെന്‍സിനെ കടത്തിവെട്ടിയ ഒരേയൊരു എംയുവി മാരുതി സുസുക്കി എര്‍ട്ടിഗയാണ് (10,423 യൂണിറ്റുകള്‍) എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ വില്‍പ്പന നോക്കുമ്ബോള്‍, (ജനുവരി-ജൂണ്‍ 2022), ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ ചെറിയ മാര്‍ജിനില്‍ വിറ്റഴിക്കാന്‍ കിയ കാരന്‍സിന് കഴിഞ്ഞു. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ക്രിസ്റ്റയുടെ 30,551 യൂണിറ്റുകള്‍ വിറ്റപ്പോള്‍ കിയ വിറ്റത് 30,953 യൂണിറ്റ് കാരന്‍സുകളാണ്.

കാരന്‍സ്, ഇന്നോവ ക്രിസ്റ്റ എന്നിവയ്‌ക്കിടയിലുള്ള വില്‍പ്പനയില്‍ വിലനിര്‍ണ്ണയം വലിയ വ്യത്യാസം കാണിക്കുന്നു. എന്നിരുന്നാലും, സെഗ്‌മെന്റ് നോക്കുമ്ബോള്‍, രണ്ടാമത്തേതിന് റെനോ ട്രൈബര്‍, മാരുതി സുസുക്കി XL6, കിയ കാര്‍ണിവല്‍, കൂടാതെ മഹീന്ദ്ര മറാസോ എന്നിവയെ പോലും മറികടക്കാന്‍ കഴിഞ്ഞു. കിയ കാര്‍ണിവലിന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയേക്കാള്‍ വില കുറവാണ്.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് 2022 ഫെബ്രുവരി 15നാണ് ഇന്ത്യയില്‍ പുതിയ കാരന്‍സ് എംപിവിയെ അവതരിപ്പിച്ചത്. 8.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന എക്സ്-ഷോറൂം വിലയില്‍ ആണ് വാഹനം എത്തിയത്. ഏപ്രില്‍ 30 വരെ 12,000 യൂണിറ്റിലധികം കാരന്‍സുകള്‍ കിയ വിറ്റഴിച്ചു. ചില കാരന്‍സ് വേരിയന്റുകളുടെ നിലവിലെ കാത്തിരിപ്പ് കാലാവധി ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കിയ എല്ലാ കാറുകളിലും ഏറ്റവും ഉയര്‍ന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കിയ എല്ലാ കാറുകളിലും ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് കാലയളവാണ് കിയ കാരന്‍സ് മൂന്നുവരി എംപിവിക്കുള്ളത് എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാംപെയിനിന് കീഴിലുള്ള ഏറ്റവും പുതിയ ഗ്ലോബല്‍ എന്‍ക്യാപ് പ്രകാരം അടുത്തിടെ മൂന്ന് സ്റ്റാര്‍ റേറ്റിംഗ് മാത്രമാണഅ കാരന്‍സ് എംപിവി നേടിയത്. വാഹനത്തിന്‍റെ അടിസ്ഥാന വേരിയന്റാണ് ഗ്ലോബല്‍ എന്‍ക്യാപ് പരീക്ഷിച്ചത് . ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകള്‍, EBD ഉള്ള എബിഎസ്, ഓള്‍ വീല്‍ ഡിസ്ക് ബ്രേക്കുകള്‍ , ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

പ്രായപൂര്‍ത്തിയായ യാത്രികരുടെ പ്രൊട്ടക്ഷനില്‍ ആകെയുള്ള 17 പോയിന്റില്‍ 9.30 പോയിന്റും കിയ കാരന്‍സ് നേടിയിട്ടുണ്ട്. കാരന്‍സിന്റെ പ്ലാറ്റ്‌ഫോമും ഫുട്‌വെല്‍ ഏരിയയും അസ്ഥിരമാണെന്നും ബോഡിഷെല്ലിന് ‘കൂടുതല്‍ ലോഡിംഗുകള്‍ താങ്ങാന്‍’ കഴിവില്ലെന്നും ഗ്ലോബല്‍ എന്‍ക്യാപ് അവകാശപ്പെടുന്നു. തലയുടെയും കഴുത്തിന്‍റെയും സംരക്ഷണം മികച്ചതാണെന്ന് കണ്ടെത്തി. അതേസമയം ഡ്രൈവറുടെ നെഞ്ച് സംരക്ഷണം നാമമാത്രമാണ്. മുന്‍വശത്തെ കാല്‍മുട്ടിന്റെ സംരക്ഷണം നാമമാത്രമാണെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈല്‍ഡ് ഒക്യുപന്‍റ് പ്രൊട്ടക്ഷനില്‍ സാധ്യമായ 49 പോയിന്റില്‍ ആകെ 30.99 പോയിന്റ് കിയ കാരന്‍സ് നേടി. നന്നായി അടയാളപ്പെടുത്തിയിരിക്കുന്ന ISOFIX മൗണ്ടിംഗ് പോയിന്റുകളും ചൈല്‍ഡ് റെസ്‌ട്രൈന്‍റ് സിസ്റ്റങ്ങളും കാരന്‍സിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുന്നോട്ടുള്ള ചൈല്‍ഡ് സീറ്റില്‍ വച്ചിരിക്കുന്ന മൂന്ന് വയസുള്ള ഡമ്മിക്ക് പരിമിതമായ പരിരക്ഷയാണ് കാരന്‍സ് വാഗ്ദാനം ചെയ്‍തത്. പിന്‍വശം ചൈല്‍ഡ് സീറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 1.5 വയസ് പ്രായം കണക്കാക്കുന്ന ഡമ്മിക്ക് സംരക്ഷണം മികച്ചതായി റേറ്റുചെയ്‍തു. പിന്‍ മധ്യ സീറ്റിലെ ലാപ് ബെല്‍റ്റ് കാരണം കാരെന്‍സിന് നിര്‍ണായക പോയിന്റുകള്‍ നഷ്‍ടമായി. രണ്ട് വശങ്ങളുള്ള ബോഡിയും ഹെഡ് പ്രൊട്ടക്ഷന്‍ എയര്‍ബാഗുകളും ഉള്ളതിനാല്‍ കിയ കാരന്‍സ് സൈഡ് ഇംപാക്‌ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക