തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്കായി രണ്ടര കോടി രൂപ മുടക്കി 10 കാറുകൾ കൂടി വാങ്ങുന്നു. ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. ഇതിൽ എട്ടെണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം വിഐപികൾക്കും സംവരണം ചെയ്യും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴാണ് ഇത്തരത്തിലൊരു തീരുമാനം പുറത്തുവന്നിരിക്കുന്നത്.

പഴയ വാഹനങ്ങൾ പണിമുടക്കുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്നത് സർക്കാർ നിരോധിച്ചിരുന്നു. നിലവിലുള്ള കാറുകൾ പഴകിയതാണെന്നും പലപ്പോഴും തകരാറിലാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള മന്ത്രിമാർ ടൂറിസം വകുപ്പിനെ അറിയിച്ചു. ഇതിനെ തുടർന്നാണ് പുതിയ വണ്ടികൾ വാങ്ങാൻ ഉള്ള തീരുമാനം.

പഴയ വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ടൂറിസം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ ധനകാര്യ വകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് വാങ്ങുന്നത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനും, ഗവർണർക്കും ആയി കോടിക്കണക്കിന് രൂപയാണ് പുതിയ വാഹനങ്ങൾ വാങ്ങാൻ ചിലവഴിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക